യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

കാനറ എച്ച്എസ്ബിസി ലൈഫ് എന്ന് പുനർനാമകരണം ചെയ്ത് കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ്

മുംബൈ: കമ്പനിയുടെ മൂന്നാം പങ്കാളിയായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) പുറത്തുകടക്കാനുള്ള തീരുമാനത്തെത്തുടർന്ന് കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ്, കാനറ എച്ച്എസ്ബിസി ലൈഫ് എന്ന് പുനർനാമകരണം ചെയ്തു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ (ഒബിസി) ലയനത്തെ തുടർന്നായിരുന്നു പണ്ട് പിഎൻബി കമ്പനിയുടെ ഓഹരി സ്വന്തമാക്കിയത്. ലൈഫ് ഇൻഷുറൻസ് ബിസിനസിൽ കാനറ ബാങ്ക് വളരെയധികം സാധ്യതകൾ കാണുന്നതായും തങ്ങളുടെ സബ്‌സിഡിയറികളുമായി ഒരു സമന്വയം പുലർത്താൻ കമ്പനി ആഗ്രഹിക്കുന്നതായും കാനറ ബാങ്ക് എംഡിയും സിഇഒയും ഇൻഷുറൻസ് കമ്പനി ചെയർമാനുമായ എൽവി പ്രഭാകർ പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇൻഷുറൻസ് ബിസിനസ് ഇരട്ടിയാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കാനറ ബാങ്കിന് ഇൻഷുറൻസ് വിഭാഗത്തിൽ 51 ശതമാനവും എച്ച്എസ്ബിസിക്ക് 26 ശതമാനവും പിഎൻബിക്ക് 23 ശതമാനവും ഓഹരിയുണ്ട്. എന്നാൽ പിഎൻബി അടുത്തിടെ കമ്പനിയിലെ തങ്ങളുടെ ഓഹരി വിൽക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. പിഎൻബി അവരുടെ ഓഹരി വിറ്റഴിച്ചാൽ നിലവിലുള്ള ഓഹരി ഉടമകൾ തന്നെ അത് ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

കൊവിഡ്-19 കാരണം 500 കോടി രൂപയുടെ അധിക ക്ലെയിമുകൾ ഉണ്ടായിട്ടും കമ്പനി ലാഭത്തിലാണെന്ന് കമ്പനിയുടെ റീബ്രാൻഡിംഗ് പ്രഖ്യാപിച്ചുകൊണ്ട് കാനറ എച്ച്എസ്ബിസി ലൈഫ് എംഡി അനുജ് മാത്തൂർ പറഞ്ഞു. തങ്ങളുടെ ഉൾച്ചേർത്ത മൂല്യം 3,848 കോടി രൂപയായി ഉയർന്നതായും, ഇത് 13% വളർച്ച കൈവരിച്ചതായും മാത്തൂർ പറഞ്ഞു.

X
Top