ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുനാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്

ജിഎസ്‌ടി നടപ്പാക്കിയ ശേഷം സെസുകൾ വഴി കേന്ദ്ര വരുമാനം ഇരട്ടിച്ചെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത്‌ ജിഎസ്‌ടി നടപ്പാക്കിയശേഷം അധിക തീരുവകൾ (സെസ്‌) വഴി അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ വരുമാനം ഇരട്ടിയിലേറെയായി. 2017-18ൽ സെസ് ഇനത്തിൽ കേന്ദ്രത്തിന്‌ ലഭിച്ചത്‌ 2.22 ലക്ഷം കോടി രൂപയായിരുന്നു.

2017 ജൂലൈയിലാണ്‌ ജിഎസ്‌ടി നിലവിൽവന്നത്‌. 2021-22 വർഷത്തിൽ സെസ്‌ വരുമാനം 4.79 ലക്ഷം കോടി രൂപയായി വർധിച്ചെന്ന്‌ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ വ്യക്തമാക്കി. മൊത്തം റവന്യുവരുമാനത്തിന്റെ 17.67 ശതമാനം.

ഇതിൽ 1.04 ലക്ഷം കോടിയാണ്‌ ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ ഇനത്തിൽ ലഭിച്ചത്‌. റോഡ്‌ സെസ്‌-1.96 ലക്ഷം കോടി, ആരോഗ്യ,- വിദ്യാഭ്യാസ സെസ്‌-52,750 കോടി, സാമൂഹ്യക്ഷേമ പാക്കേജ്‌ സെസ്‌-16,945 കോടി, സാർവത്രിക സേവന ബാധ്യത സൈസ്‌- 10,376 കോടി, കാർഷിക, അടിസ്ഥാന സൗകര്യ വികസന സെസ്‌-76,951 കോടി, മറ്റുള്ളവ-1548 കോടി എന്നിങ്ങനെയാണ്‌ ഇതര മേഖലകളിലെ വരുമാനം.

റിസർവ്‌ ബാങ്ക്‌, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ലാഭവിഹിതവും 2017-18നെ അപേക്ഷിച്ച്‌ 2021-22ൽ ഇരട്ടിയോളമായി. 2017-18ൽ 91,376 കോടി രൂപയായിരുന്നു ഈയിനത്തിൽ വരുമാനം. 2021-22ൽ ഇത്‌ 1.60 ലക്ഷം കോടിയായി. റിസർവ്‌ ബാങ്ക്‌ ലാഭവിഹിതം 2021-22ൽ 99,122 കോടി രൂപയായിരുന്നു.

ബാങ്കുകൾ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ 59,120 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ 2231 കോടി രൂപയും മറ്റു സ്ഥാപനങ്ങളിൽനിന്ന്‌ 180 കോടി രൂപയും കേന്ദ്രത്തിന്‌ ലാഭവിഹിതമായി ലഭിച്ചു.

ഭാരത്‌ പെട്രോളിയം- 7814 കോടി, കോൾ ഇന്ത്യ– 7132 കോടി, ഒഎൻജിസി- 6916 കോടി, പവർ ഗ്രിഡ്‌- 5551 കോടി, ഇന്ത്യൻ ഓയിൽ- 5091 കോടി, എൻടിപിസി- 3543 കോടി എന്നിവയാണ്‌ വൻതോതിൽ ലാഭവിഹിതം നൽകിയ പൊതുമേഖലാ സ്ഥാപനങ്ങൾ.

X
Top