സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

45 ബിഎസ്ഇ 500 കമ്പനികളുടെ പക്കലുള്ള അധിക പണം 68,900 കോടി രൂപ

മുംബൈ: ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് (ഐ.ഐ.എ.എസ്) നടത്തിയ പഠനമനുസരിച്ച്, എസ് ആന്‍ഡ് പി ബി.എസ്.ഇ 500 കമ്പനികളില്‍ കുറഞ്ഞത് 45 എണ്ണത്തിനെങ്കിലും അധിക സമ്പത്ത് സൃഷ്ടിക്കാന്‍ കഴിവുണ്ട്. ഈ കമ്പനികള്‍ക്ക് അവരുടെ ഓഹരി ഉടമകള്‍ക്ക് 68,900 കോടി രൂപയുടെ അധിക സമ്പത്ത് നല്‍കാനാകും.ലാഭവിഹിതം, ഓഹരി ബൈബാക്ക് എന്നിവയിലൂടെ നിക്ഷേപകര്‍ക്ക് വലിയ തോതില്‍ റിട്ടേണ്‍ നല്‍കുന്നുണ്ടെങ്കിലും കോര്‍പറേറ്റ് ഇന്ത്യയ്ക്ക് വലിയ തോതിലുള്ള ക്യാഷ് ബാലന്‍സാണുള്ളത്.

2022 സാമ്പത്തികവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിഎസ്ഇ500 കമ്പനികളില്‍ 45 എണ്ണത്തിന് ഓഹരി ഉടമകള്‍ക്ക് 689 ബില്യണ്‍ രൂപയിലധികം തിരിച്ചു നല്‍കാം. ഇത് സാമ്പത്തിക വര്‍ഷാവസാനത്തെ ഓണ്‍- ബാലന്‍സ് ഷീറ്റ് പണത്തിന്റെ 41 ശതമാനമാണ്. മാത്രമല്ല, ഈ തുകയുടെ 56 ശതമാനവും ടിസിഎസ്, സീമെന്‍സ്, ഐടിസി, ഹീറോ മോട്ടോകോര്‍പ്പ്, സണ്‍ ടിവി എന്നീ അഞ്ച് കമ്പനികളുടേതാണ്.

മൊത്തത്തില്‍ ഈ കമ്പനികള്‍ക്ക് 37800 കോടി രൂപയുടെ അധിക ക്യാഷ് ബാലന്‍സാണുള്ളത്. മൊത്തം പണത്തിന്റെ 47 ശതമാനം.ടിസിഎസ് ഒരു ഓഹരിയ്ക്ക് 66 രൂപ നിരക്കില്‍ അധിക പണം സൂക്ഷിക്കുമ്പോള്‍ ശരാശരി പ്രകടനം നടത്തിയ ഹീറോമോട്ടോ കോര്‍പ്പിന്റെ പക്കലുള്ളത് 3840 കോടി രൂപയാണ്. അതായത് ഒരു ഓഹരിയ്ക്ക് 192.2 രൂപ.

നാല് കമ്പനികള്‍ അധിക പണം വിതരണം ചെയ്യുകയാണെങ്കില്‍ ലാഭവിഹിത യീല്‍ഡ് 10 ശതമാനമാനത്തിലധികമാകും. അവയില്‍ രണ്ടെണ്ണം പൊതുമേഖല ബാങ്കുകളാണ്. ഇര്‍കോണ്‍ ഇന്റര്‍നാഷണലിന്റെ അധിക പണം 46 ശതമാനത്തിന്റെയും റൈറ്റ്‌സിലെ പണം 14 ശതമാനത്തിന്റെയും ലാഭവിഹിത യീല്‍ഡാണ് സൃഷ്ടിക്കുക.

സണ്‍ടിവിയുടെ പക്കലുള്ള 2490 കോടി രൂപയുടെ കാര്യത്തില്‍ ഇത് 16 ശതമാനവും വിഎസ്ടിഐഡിയുടെ പക്കലുള്ള 520 കോടി രൂപയുടെ കാര്യത്തില്‍ 11 ശതമാനവുമാണ്. ഒരു ഓഹരിയ്ക്ക് 500 രൂപ എന്ന കണക്കില്‍ ഇന്‍ക്രിമെന്റല്‍ ലാഭവിഹിതതത്തിന് തുല്യമായ പണം 5 കമ്പനികള്‍ വഹിക്കുന്നു.ബോഷ് ലിമിറ്റഡ്, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ്, അബോട്ട് ഇന്ത്യ, 3 എം ഇന്ത്യ, ലക്ഷ്മി മെഷീന്‍ വര്‍ക്ക്‌സ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്‍.

45 കമ്പനികളില്‍ 28 എണ്ണം വര്‍ദ്ധിച്ച ലാഭവിഹിതം നല്‍കാന്‍ ശേഷിയുള്ളവയാണ്. ഇത് അവരുടെ ക്യാഷ് ബാലന്‍സിന്റെ 50 ശതമാനമാണ്. മാത്രമല്ല, ആറ് കമ്പനികള്‍ക്ക് ഓണ്‍-ബാലന്‍സ് ഷീറ്റ് പണത്തിന്റെ 75 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന അധിക പണമുണ്ട്.

X
Top