ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ടിസിഎസ് ഒന്നാംപാദം: സമ്മിശ്ര പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ഒന്നാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ) ഓഹരി ഉയര്‍ന്നു. 3 ശതമാനം നേട്ടത്തില്‍ 3354.20 രൂപയിലാണ് സ്റ്റോക്കുള്ളത്. സമ്മിശ്ര പ്രതികരണമാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഓഹരിയിലുള്ളത്.

ആഗോള ബ്രോക്കറേജ് സ്ഥാപനം ജെപി മോര്‍ഗന്‍ 2650 രൂപ ലക്ഷ്യവിലയില്‍ അണ്ടര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ നൊമൂറ 2800 രൂപ ലക്ഷ്യവിലനിശ്ചയിച്ച് ഓഹരി ‘കുറയ്ക്കാന്‍’ ആവശ്യപ്പെടുന്നു. അതേസമയം കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് മെച്ചപ്പെടുകയാണെന്ന് നൊമൂറ അറിയിച്ചു. എന്നാല്‍ 2024 സാമ്പത്തികവര്‍ഷത്തില്‍ 25 ശതമാനം പ്രവര്‍ത്ത മാര്‍ജിന്‍ സാക്ഷാത്ക്കരിക്കാന്‍ സാധ്യതയില്ല.

പ്രോജക്റ്റ് വിരാമങ്ങളും മാറ്റിവയ്ക്കലുകളും കാരണം സാധ്യത മങ്ങുന്നതായി ജെപി മോര്‍ഗന്‍ പറയുന്നു. ജെഫറീസ് 3450 രൂപ ലക്ഷ്യവില നിശ്ചയിച്ച് ‘ ഹോള്‍ഡ്’ റേറ്റിംഗും മോതിലാല്‍ ഓസ്വാള്‍ 3790 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. 2024 സാമ്പത്തികവര്‍ഷം ഒന്നാംപാദത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടിസിഎസിനായിരുന്നു.

59381 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കൂടുതലാണിത്. അറ്റാദായം 16.83 ശതമാനം ഉയര്‍ന്ന് 11074 കോടി രൂപ.

15-20 ശതമാനം ലാഭവളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എബിറ്റ മാര്‍ജിന്‍ 10 ബേസിസ് പോയിന്റ് കൂടി 23.1 ശതമാനമായി. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായവും ഇബിറ്റ മാര്‍ജിനും 2.8 ശതമാനവും 1.3 ശതമാനവും കുറവാണ്.

കൂടാതെ പ്രവര്‍ത്തന മാര്‍ജിന്‍ 24.49 ശതമാനത്തില്‍ നിന്നും 23.2 ശതമാനമായി കുറഞ്ഞു. 10.2 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍ ബുക്കാണ് ആദ്യപാദാവസാനത്തില്‍ കമ്പനിയ്ക്കുള്ളത്.

X
Top