യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഐടിസി ഹോട്ടല്‍സില്‍ നിന്ന് പുറത്തുകടക്കാന്‍ ബിഎടി, ആര്‍ബിഐയുടെ അനുമതി തേടി

കൊല്‍ക്കത്ത: ഐടിസിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ (ബിഎടി), ഐടിസി ഹോട്ടലുകളിലെ തങ്ങളുടെ 15.29% ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു. ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. ഈ വര്‍ഷം ആദ്യമാണ് ബിഎടി ഐടിസി ഹോട്ടല്‍സ് ബിസിനസ്സില്‍ പങ്കാളിയായത്.

തങ്ങളുടെ ദീര്‍ഘകാല തന്ത്രത്തിന് അനുയോജ്യമല്ലാത്തതിനാല്‍ ഹോട്ടല്‍ ബിസിനസില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബിഎടിയുടെ സിഇഒ തഡ്യൂ മാരോക്കോ പറഞ്ഞു. ഓഹരി വില്‍പന വഴി സമാഹരിക്കുന്ന തുക കടം കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കും.

ബിഎടി ഒരു വിദേശ കമ്പനിയായതിനാലും തുക സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിടുന്നതിനാലുമാണ് ഓഹരി വില്‍ക്കുന്നതിന് കമ്പനിയ്ക്ക് ആര്‍ബിഐ അനുമതി ആവശ്യമായത്. അതേസമയം ആര്‍ബിഐ അനുമതി എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാധ്യത വിരളമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഐടിസി എഫ്ഡിഐ നിയന്ത്രണങ്ങള്‍ നേരിടുന്നതിനാലാണിത്.

കഴിഞ്ഞ വര്‍ഷം രണ്ട് ബ്ലോക്ക് ഡീലുകളിലൂടെ ബിഎടി ഐടിസിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചിരുന്നു. മെയ്മാസത്തിലെ ഓഹരി വില്‍പനയിലൂടെ കമ്പനി ഒരു ബില്യണ്‍ ഡോളറിലധികമാണ് സമാഹരിച്ചത്. നിലവില്‍ ഐടിസിയുടെ 22.93 ശതമാനമാണ് ബിഎടിയുടെ പക്കലുള്ളത്.

ഐടിസി ഹോട്ടല്‍സിന് നിലവില്‍ 143 പ്രോപ്പര്‍ട്ടികളാണുള്ളത്. 58 എണ്ണം പൈപ്പ്ലൈനിലാണ്.

X
Top