തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയുമായി ബിപിസിഎല്‍

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ആന്ധ്രാപ്രദേശിൽ 95,000 കോടി രൂപ ചെലവില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റിഫൈനറി പദ്ധതിയാണിത്.

പ്രതിവർഷം 9 ദശലക്ഷം ടൺ ക്രൂഡ് ഓയില്‍ സംസ്കരണ ശേഷിയുളള റിഫൈനറിയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

3-3.5 ദശലക്ഷം ടൺ പെട്രോൾ, ഡീസൽ ഇന്ധനങ്ങളും 3.8-4 ദശലക്ഷം ടൺ പെട്രോകെമിക്കലുകളും ഈ റിഫൈനറി ഉൽപ്പാദിപ്പിക്കും. ആന്ധ്രാപ്രദേശിൽ സ്ഥാപിക്കുന്നത് തീരദേശ റിഫൈനറി ആയിരിക്കുമെന്നും 6,000 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ബിപിസിഎൽ ഡയറക്ടർ (ഫിനാൻസ്) വെത്‌സ രാമകൃഷ്ണ ഗുപ്ത പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതുണ്ട്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐഒസി) റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനിയാണ് ബിപിസിഎൽ. മുംബൈ (പ്രതിവർഷം 12 ദശലക്ഷം ടൺ ശേഷി), കൊച്ചി (15.5 ദശലക്ഷം ടൺ), മധ്യപ്രദേശിലെ ബിന (7.8 ദശലക്ഷം ടൺ) എന്നിവിടങ്ങളില്‍ നിലവിൽ കമ്പനിക്ക് റിഫൈനറികൾ ഉണ്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നിലവില്‍ 256.8 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരണ ശേഷിയാണ് രാജ്യത്തിനുളളത്. ഇന്ത്യയുടെ എണ്ണ ആവശ്യകത പ്രതിവർഷം 4-5 ശതമാനം എന്ന തോതില്‍ വർധിക്കുന്നതായാണ് കണക്കാക്കുന്നത്.

എണ്ണ ശുദ്ധീകരണ, ഇന്ധന റീട്ടെയിലിംഗ് ബിസിനസ് വിപുലീകരിക്കുന്നതിനും പുതിയ ഊർജ സംരംഭങ്ങൾക്കുമായി ബിപിസിഎൽ 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയിട്ടുളളത്.

X
Top