എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

10,644 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ബിപിസിഎല്‍, വരുമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല എണ്ണ സംസ്‌ക്കരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 10,644 കോടി രൂപയാണ് ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 6147.94 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

തുടര്‍ച്ചയായി 55 ശതമാനം വര്‍ധനവാണ് അറ്റാദായത്തിലുണ്ടായത്. വരുമാനം 7.3 ശതമാനം ഇടിഞ്ഞ് 1.28 ലക്ഷം കോടി രൂപയായി. അറ്റാദായവും വരുമാനവും പ്രതീക്ഷിച്ചതിലും കൂടുതലാണ്.

6849.80 കോടി രൂപ അറ്റാദായവും 1.12 ലക്ഷം കോടി രൂപ വരുമാനവുമാണ് കണക്കുകൂട്ടിയിരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വിപണി വില്‍പ്പന 12.75 ദശലക്ഷം മെട്രിക് ടണ്‍ (ദശലക്ഷം മെട്രിക് ടണ്‍) ആയി ഉയര്‍ന്നു. മോട്ടോര്‍ സ്പിരിറ്റില്‍ (എംഎസ്) 6.12 ശതമാനവും ഹൈ സ്പീഡ് ഡീസലില്‍ (എച്ച്എസ്ഡി) 5.95 ശതമാനവും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തില്‍ (എടിഎഫ്) 14.18 ശതമാനവും വര്‍ദ്ധനവാണുണ്ടായത്.

ഇത് വില്‍പനയെ നയിച്ചു. ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ് കഴിഞ്ഞവര്‍ഷം കമ്പനിയെ ബാധിച്ചിരുന്നു. ഇതോടെ 2023 ഒന്നാംപാദത്തില്‍ 6147.94 കോടി രൂപയുടെ അറ്റ നഷ്ടം സഹിക്കേണ്ടി വന്നു.

X
Top