ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഡിഷ് ടിവിയുടെ പ്രമോട്ടർമാർ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: ജൂൺ 24ന് നടക്കാനിരിക്കുന്ന ഡിഷ് ടിവിയുടെ ഷെയർഹോൾഡർമാരുടെ യോഗത്തിൽ യെസ് ബാങ്കിനെ വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡിഷ് ടിവിയുടെ പ്രമോട്ടർമാർ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. യെസ് ബാങ്കിനെ വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്ന ഡിഷ് ടിവിയുടെ പ്രമോട്ടർമാരുടെ ആവിശ്യമാണ് ബോംബെ ഹൈക്കോടതി നിരാഹരിച്ചത്. 2022 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ ജവഹർ ഗോയലിനെ മാനേജിംഗ് ഡയറക്‌ടറായി പുനർനിയമിക്കുന്നതിനുള്ള അംഗീകാരം തേടാനാണ് ഡിഷ് ടിവിയുടെ അസാധാരണ പൊതുയോഗം ജൂൺ 24-ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത്.

ബാങ്ക് നോമിനിയല്ലെന്നും ആരോപിക്കപ്പെടുന്ന കൈമാറ്റക്കാരനാണെന്നും, അപേക്ഷകൻ വാദിച്ചതുമുതൽ ബാങ്കിന്റെ നിയമപരമായ ശേഷി സംബന്ധിച്ച് വിവാദപരമായ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും, അപേക്ഷകൻ പ്രഥമദൃഷ്ട്യാ ഒരു കേസ് ഉണ്ടാക്കിയിട്ടില്ലന്നും ബോംബെ ഹൈക്കോടതി വിധിച്ചു. യെസ് ബാങ്ക്, ഐഡിബിഐ ട്രസ്റ്റിഷിപ്പ് സർവീസസിന് ഒപ്പം പണയം വച്ച ഷെയറുകൾ വഴി ഡിഷ് ടിവിയിൽ 25.63 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു.

വോട്ടിംഗ് അവകാശം വിനിയോഗിക്കാൻ തങ്ങൾക്ക് അർഹതയുണ്ടെന്നും മുൻകാലങ്ങളിൽ തങ്ങൾ വോട്ടിംഗ് അവകാശം വിനിയോഗിച്ചതായും അതിനാൽ ഹർജി നിലനിൽക്കില്ലെന്നും ബാങ്ക് വാദിച്ചു. ഡിസംബറിൽ നേരത്തെ ഓർഡർ നേടുന്നതിൽ പരാജയപ്പെട്ടതിനാൽ ഡിഷ് ടിവി പ്രമോട്ടർമാരുടെ അപേക്ഷ യോഗത്തിൽ ബാങ്കിന്റെ പങ്കാളിത്തം തടയാനുള്ള ഒരു ശ്രമം കൂടിയാണിതെന്ന് ബാങ്ക് വാദിച്ചു. കമ്പനിയുടെ ബോർഡ് നവീകരിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം തേടാൻ ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം (ഇജിഎം) അഭ്യർത്ഥിച്ച് ബാങ്ക് നോട്ടീസ് അയച്ചതുമുതൽ ഡിഷ് ടിവിയും യെസ് ബാങ്കും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

X
Top