ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബോയിംഗ് 3.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി

ഡൽഹി: വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരുന്നതിനാൽ മൂന്നാം പാദത്തിൽ 3.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി ബോയിംഗ്. കമ്പനി വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ തുടരുകയാണെന്നും സ്ഥിരത കൈവരിക്കുന്നതിന് കൂടുതൽ ജോലികൾ മുന്നിലുണ്ടെന്നും സിഇഒ ഡേവിഡ് കാൽഹൗൺ പറഞ്ഞു.

ത്രൈമാസത്തിൽ കമ്പനി 15.96 ബില്യൺ ഡോളറിന്റെ വരുമാനം നേടി. എന്നാൽ ഇത് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്ന 17.91 ബില്യൺ ഡോളർ വരുമാനത്തേക്കാൾ കുറവാണ്. സാധാരണയായി സ്ഥിരത പുലർത്താറുള്ള ബോയിംഗിന്റെ പ്രതിരോധ, ബഹിരാകാശ ബിസിനസ്സിൽ നിന്നുള്ള വരുമാനം പ്രസ്തുത പാദത്തിൽ 20 ശതമാനം ഇടിഞ്ഞു.

അതേസമയം ബോയിംഗും അതിന്റെ യൂറോപ്യൻ എതിരാളിയായ എയർബസ് എസ്ഇയും നാരോബോഡി ജെറ്റുകളുടെ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷത്തെ 85 ജെറ്റുകളെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ ബോയിംഗ് 112 ജെറ്റുകൾ വിതരണം ചെയ്തു. ഇത് ഈ പാദത്തിൽ 2.9 ബില്യൺ ഡോളറിന്റെ സൗജന്യ പണമൊഴുക്ക് സൃഷ്ഠിക്കാൻ കമ്പനിയെ സഹായിച്ചു.

ഉൽപ്പാദന, വിതരണ ശൃംഖലയിലെ ഉയർന്ന ചെലവുകൾ പ്രതിരോധ ബിസിനസിലെ നഷ്ടം വർധിപ്പിച്ചതായും ഇത് തങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചതായും ബോയിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡേവ് കാൽഹോൺ പറഞ്ഞു. കൂടാതെ വാണിജ്യപരമായി, ബോയിംഗ് ഈ പാദത്തിൽ 86 MAX ജെറ്റുകൾ കൈമാറി.

X
Top