ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഗതാഗത കുരുക്കില്‍ ലോകത്തില്‍ രണ്ടാമത് ബെംഗളൂരു

ലോകത്ത് ഏറ്റവുംകൂടുതല് വാഹനഗതാഗതക്കുരുക്കുള്ള നഗരങ്ങളില് ബെംഗളൂരു രണ്ടാം സ്ഥാനത്തെന്ന് സ്വകാര്യ ഏജന്സിയുടെ സര്വേ. നെതലന്ഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷന് ടെക്നോളജി കമ്പനിയായ ‘ടോം ടോം’ ആണ് സര്വേ നടത്തിയത്.

2022ല് ലോകത്തെ പ്രമുഖനഗരങ്ങളില് വാഹനയാത്രയ്ക്കു വേണ്ടിവന്ന സമയം മാനദണ്ഡമാക്കിയാണ് ബെംഗളൂരുവിനെ രണ്ടാമതായി തിരഞ്ഞെടുത്തത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് പരിഗണിച്ചത്.

2022-ല് ബെംഗളൂരുവില് പത്തുകിലോമീറ്റര് സഞ്ചരിക്കാന് ശരാശരി 29 മിനിറ്റും പത്തുസെക്കന്ഡുമാണ് വേണ്ടതെന്ന് സര്വേയില് പറയുന്നു. ലണ്ടനില് പത്തുകിലോമീറ്റര് സഞ്ചരിക്കാന് 36 മിനിറ്റും 20 സെക്കന്ഡും ആവശ്യമാണ്.

ഇന്ത്യയിലെ മറ്റുനഗരങ്ങളില് പുണെ ആറാംസ്ഥാനത്തും ഡല്ഹി 34-ാം സ്ഥാനത്തും മുംബൈ 47-ാം സ്ഥാനത്തുമാണ്. 2022ല് ബെംഗളൂരുവില് യാത്രചെയ്യാന് ഏറ്റവും മോശപ്പെട്ട ദിവസം ഒക്ടോബര് 15 ആയിരുന്നു.

അന്ന് പത്തുകിലോമീറ്റര് സഞ്ചരിക്കാന് 33 മിനിറ്റും 50 സെക്കന്ഡുമാണ് വേണ്ടിവന്നത്. വെള്ളിയാഴ്ചയാണ് ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാകുന്നത്.

വെള്ളിയാഴ്ചകളില് വൈകീട്ട് ആറിനും ഏഴിനുമിടയില് പത്തുകിലോമീറ്റര് സഞ്ചരിക്കാന് ശരാശരി 37 മിനിറ്റും 20 സെക്കന്ഡും വേണമെന്ന് റിപ്പോര്ട്ടില് പറയുന്നു.

X
Top