നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

നേരിയ നഷ്ടത്തില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ആദ്യ സെഷനിലെ നേട്ടങ്ങള്‍ നികത്തി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 48.99 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 59196.99 ലെവലിലും നിഫ്റ്റി 10.20 പോയിന്റ് അഥവാ 0.06 ശതമാനം ഇടിവില്‍ 17655.60 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1745 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1614 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

133 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലാടിസ്ഥാനത്തില്‍ ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം, ലോഹം എന്നിവയാണ് മെച്ചപ്പെട്ടത്. എന്നാല്‍ സാമ്പത്തികം, എഫ്എംസിജി, ഐടി എന്നിവ നഷ്ടത്തിലായി.

മിഡ്ക്യാപ്പ് സൂചിക അരശതമാനം ഉയര്‍ന്നു. നിഫ്റ്റിയില്‍ ടൈറ്റന്‍, അപ്പോളോ ഹോസ്പിറ്റല്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് , ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ എന്നിവ ഉയര്‍ന്നപ്പോള്‍ ഡീമാര്‍ട്ട്, അള്‍ട്രാടെക് സിമന്റ്, എല്‍ടി, മാരുതി, ആക്‌സിസ് ബാങ്ക്, വിപ്രോ, ഏഷ്യന്‍ പെയ്ന്റ്, ഐടിസി, എസ്ബിഐ, കോടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്,എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്,ബജാജ് ഓട്ടോ, എല്‍ഐസി എന്നിവ നഷ്ടം വരിക്കുകയായിരുന്നു.

സമ്മിശ്ര ആഗോള സൂചകങ്ങള്‍ വിപണിയെ തളര്‍ത്തിയെന്ന് ജിയോജിത്തിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഊര്‍ജ്ജ പ്രതിസന്ധിയും വരാനിരിക്കുന്ന ഇസിബി പലിശനിരക്ക് വര്‍ദ്ധനവും യൂറോപ്യന്‍ വിപണികളെ സമ്മര്‍ദ്ദത്തിലാക്കി. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നീക്കം ചൈനീസ് ഓഹരികള്‍ക്ക് തുണയായി.

X
Top