എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

19251 ന് താഴെ ബെയറുകള്‍ സജീവമാകും

മുംബൈ: നിഫ്റ്റിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ 19300-19470 ലെവലിന്റെ ഏതെങ്കിലും വശത്ത് ബ്രേക്കഔട്ട് ആവശ്യമാണ്, പ്രോഗ്രസീവ് ഷെയര്‍ ഡയറക്ടര്‍ ആദിത്യ ഗാഗ്ഗര്‍ പറയുന്നു. മേഖല തിരിച്ച് പറയുമ്പോള്‍ മെറ്റല്‍ ഒരു ബ്രേക്കഔട്ടിന്റെ വക്കിലാണ്. അതുകൊണ്ടുതന്നെ ശക്തമായ പ്രകടനം പ്രതീക്ഷിക്കാം.

വാഹന മേഖലയും സമാന പാതയിലാണ്. നാളുകളായി ഏകീകരണത്തിലുള്ള ഫാര്‍മ, അമിത വാങ്ങല്‍ ഘട്ടത്തില്‍ നിന്നും മുക്തമായി. തിരുത്തലില്‍ ഓഹരികള്‍ വാങ്ങാവുന്നതാണ്.

എഞ്ചിനീയേഴ്‌സ് ഇന്ത്യ, ജിഎംഡിസി, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യുണൈറ്റഡ് സ്പിരിറ്റ്‌സ് തുടങ്ങിയ ഓഹരികള്‍ ശക്തമായ നേട്ടം കൈവരിച്ചുകഴിഞ്ഞു. ചൈനീസ് സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠകളും മൂഡീസിനൊപ്പം എസ് ആന്റ്പി ഗ്ലോബല്‍ യുഎസ് ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തിയതും നിക്ഷേപകരെ അകറ്റുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ ജാഗ്രത നിലനില്‍ക്കുമെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്്‌സെ അറിയിക്കുന്നു.

കൂടാതെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും പുറത്തുപോകുന്നത് തുടരുന്നു. ചൊവ്വാഴ്ച 495 കോടി രൂപയും നടപ്പ് മാസത്തില്‍ ഇതുവരെ 13322 കോടി രൂപയും അവര്‍ പിന്‍വലിച്ചു .19251 പോയിന്റ്ിന് താഴേക്ക് പോയാല്‍ കരടികള്‍ സജീവമാകും.

X
Top