എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ബാങ്കിംഗ്, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളില്‍ നക്ഷേപ സാധ്യത

കൊച്ചി: ഒന്നാംപാദ ഫല സീസണ്‍ ഉടന്‍ അവസാനിക്കുന്നതോടെ, വിപണിയുടെ ശ്രദ്ധ മാക്രോ ഇക്കണോമിക് ഡാറ്റകളിലേയ്ക്ക് തിരിയും, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. മാക്രോ പ്രവണതകള്‍ നിലവില്‍ ഭാഗികമായി അനുകൂലമാണ്.

വായ്പാ വളര്‍ച്ചയും കാപക്‌സും മെച്ചപ്പെടുന്നു.അതുകൊണ്ടുതന്നെ ബാങ്കിംഗ്,കാപിറ്റല്‍ ഗുഡ്‌സ് മേഖലകളിലെ നിലവാരമുള്ള ഓഹരികള്‍ നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്. വിലയിടിയുമ്പോള്‍ വാങ്ങുന്നതായിരിക്കും ഉചിതം.

കളം വിടുന്ന എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍)യ്ക്ക് ബദലായി ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇതോടെ കഴിഞ്ഞദിവസങ്ങളില്‍ കാര്യമായ തകര്‍ച്ച സംഭവിച്ചില്ല. സ്ഥാപന പ്രവര്‍ത്തനം നിഷ്പക്ഷമായി.

യുഎസ് സിപിഐ (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ്)പ്രിന്റും പത്താം തീയതിയിലെ ആര്‍ബിഐ എംപിസി തീരുമാനവും ഇനി വിപണി പ്രവണതയെ നിര്‍ണ്ണയിക്കും. പണപ്പെരുപ്പം ഉയര്‍ന്നതിനാലും ജൂലൈയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാലും ആര്‍ബിഐ സ്വരം കടുത്തതാകാന്‍ സാധ്യതയുണ്ട്.അതേസമയം നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നേയ്ക്കും.

X
Top