എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ആര്‍ബിഐ പണലഭ്യത സൂചനകള്‍ക്കായി കാതോര്‍ത്ത് ബാങ്കര്‍മാര്‍

മുംബൈ: പോളിസി പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ടെങ്കിലും, പണലഭ്യതസൂചനകള്‍ക്കായി റിസര്‍വ് ബാങ്ക് നയ അവലോകനം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ബാങ്കര്‍മാര്‍. ബാങ്കുകള്‍ അവരുടെ മിച്ച പണലഭ്യത റിസര്‍വ് ബാങ്കില്‍ (ആര്‍ബിഐ) സൂക്ഷിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. പണകമ്മി സാധ്യത ഒഴിവാക്കാനായിരുന്നു അത്.

ബാങ്കിംഗ് ലിക്വിഡിറ്റി മിച്ചം 2.4 ട്രില്യണ്‍ രൂപയായി (29.06 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതിനെത്തുടര്‍ന്ന് 14 ദിവസത്തെ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോ ലേലത്തിലൂടെ 2 ട്രില്യണ്‍ രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചു. എന്നാല്‍ ബാങ്കുകള്‍ ആ തുകയുടെ നാലിലൊന്ന് മാത്രമാണ് നിക്ഷേപിച്ചത്. 1 ട്രില്യണ്‍ രൂപയുടെ രണ്ടാമത്തെ വിആര്‍ആര്‍ആര്‍ ലേലം തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും ഇത്തവണയും അത് പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്തില്ല.

അതേസമയം തിങ്കളാഴ്ച പണലഭ്യത മിച്ചം 2.3 ട്രില്യണ്‍ രൂപയാണ്. മെയ് ആദ്യം, പണലഭ്യത മിച്ചം അപ്രതീക്ഷിതമായി ഇടിഞ്ഞതിനെത്തുടര്‍ന്ന് ഓവര്‍നൈറ്റ്‌നിരക്കുകള്‍ ഉയര്‍ന്നിരുന്നു.ഇതോടെ ബാങ്കുകള്‍ വിപണിയില്‍ നിന്നും കടമെടുക്കാന്‍ നിര്‍ബന്ധിതരായി.

X
Top