പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ആര്‍ബിഐ പണലഭ്യത സൂചനകള്‍ക്കായി കാതോര്‍ത്ത് ബാങ്കര്‍മാര്‍

മുംബൈ: പോളിസി പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ടെങ്കിലും, പണലഭ്യതസൂചനകള്‍ക്കായി റിസര്‍വ് ബാങ്ക് നയ അവലോകനം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ബാങ്കര്‍മാര്‍. ബാങ്കുകള്‍ അവരുടെ മിച്ച പണലഭ്യത റിസര്‍വ് ബാങ്കില്‍ (ആര്‍ബിഐ) സൂക്ഷിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. പണകമ്മി സാധ്യത ഒഴിവാക്കാനായിരുന്നു അത്.

ബാങ്കിംഗ് ലിക്വിഡിറ്റി മിച്ചം 2.4 ട്രില്യണ്‍ രൂപയായി (29.06 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതിനെത്തുടര്‍ന്ന് 14 ദിവസത്തെ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോ ലേലത്തിലൂടെ 2 ട്രില്യണ്‍ രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചു. എന്നാല്‍ ബാങ്കുകള്‍ ആ തുകയുടെ നാലിലൊന്ന് മാത്രമാണ് നിക്ഷേപിച്ചത്. 1 ട്രില്യണ്‍ രൂപയുടെ രണ്ടാമത്തെ വിആര്‍ആര്‍ആര്‍ ലേലം തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും ഇത്തവണയും അത് പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്തില്ല.

അതേസമയം തിങ്കളാഴ്ച പണലഭ്യത മിച്ചം 2.3 ട്രില്യണ്‍ രൂപയാണ്. മെയ് ആദ്യം, പണലഭ്യത മിച്ചം അപ്രതീക്ഷിതമായി ഇടിഞ്ഞതിനെത്തുടര്‍ന്ന് ഓവര്‍നൈറ്റ്‌നിരക്കുകള്‍ ഉയര്‍ന്നിരുന്നു.ഇതോടെ ബാങ്കുകള്‍ വിപണിയില്‍ നിന്നും കടമെടുക്കാന്‍ നിര്‍ബന്ധിതരായി.

X
Top