കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രി

ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതി ബിവൈഡി ഉപേക്ഷിക്കുന്നു

ബെംഗളൂരു: ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളും ചൈനീസ് കമ്പനിയുമായ ബിവൈഡി ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.

ഒരു കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്താന്‍ ബിവൈഡി പദ്ധതിയിട്ടത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡുമായി കൈകോര്‍ത്ത് ഹൈദരാബാദില്‍ ഫോര്‍ വീലര്‍ മാനുഫാക്ചറിംഗ് സെന്റര്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്.

എന്നാല്‍ ഈ പദ്ധതിയില്‍ ഇന്ത്യന്‍ സര്‍ക്കാരിലെ വിദേശകാര്യം, ധനകാര്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി പ്രതിവര്‍ഷം 10,000-15,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.

ബിവൈഡിയുമായി സഹകരിക്കാന്‍ സമ്മതിച്ച ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് റോഡ്, പാലം, ഊര്‍ജ പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന കമ്പനിയുമാണ്.

ബിവൈഡിയുമായുള്ള സംയുക്ത സംരംഭത്തില്‍ മൂലധനം ഇറക്കുന്നത് മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡും സാങ്കേതിക സഹായം നല്‍കുന്നത് ബിവൈഡിയുമാണ്.
ഇന്ത്യയില്‍ 16 വര്‍ഷമായി സാന്നിധ്യമുണ്ടെന്നാണ് ബിവൈഡി അറിയിച്ചത്.

അറ്റോ 3 ഇലക്ട്രിക് എസ്യുവിയും ഇ6 ഇലക്ട്രിക് സെഡാനും വില്‍ക്കുന്നുണ്ട്.

X
Top