‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ജീവനക്കാരുടെ കൊഴിഞ്ഞ്പോക്ക് കുറയുമെന്ന് സര്‍വേ

ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നിലവിലെ തൊഴില്‍ നിലനിര്‍ത്താന്‍ ജീവനക്കാര്‍ ആഗ്രഹിക്കുന്നു.അടുത്ത ആറ് മാസത്തിനുള്ളില്‍ കൊഴിഞ്ഞ്പോക്ക് 15 ശതമാനത്തില്‍ താഴെ തുടരുമെന്ന് നിയമന പ്രവണതകളെക്കുറിച്ചുള്ള സമീപകാല സര്‍വേ കണ്ടെത്തി. നൗക്കരി ഡോട്ട്കോമാണ് സര്‍വേ നടത്തിയത്.

എന്നിരുന്നാലും, ബിസിനസ് ഡെവലപ്മെന്റ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്, എച്ച്ആര്‍ റോളുകളിലും മിഡ് ലെവല്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകളിലും കൊഴിഞ്ഞുപോക്കുണ്ടാകും. സര്‍വേയില്‍ പങ്കെടുത്ത റിക്രൂട്ടര്‍മാരില്‍ 4% പേര്‍ മാത്രമാണ് 2023 ജൂലൈ-ഡിസംബര്‍ കാലയളവില്‍ പിരിച്ചുവിടലുകള്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍ മുന്‍കൂട്ടി കാണുന്നത്.92 ശതമാനം റിക്രൂട്ടര്‍മാരും അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ പ്രതീക്ഷിക്കുന്നു.

47 ശതമാനം പേര്‍ പുതിയ നിയമനങ്ങളും പരിചയ സമ്പന്നരുടെ നിയമനവും കണക്കുകൂട്ടുമ്പോള്‍ 26 ശതമാനം പേര്‍ പുതിയ തൊഴിലവസരങ്ങള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 20 ശതമാനം പേര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം നിലനിര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടു.

X
Top