2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ജീവനക്കാരുടെ കൊഴിഞ്ഞ്പോക്ക് കുറയുമെന്ന് സര്‍വേ

ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നിലവിലെ തൊഴില്‍ നിലനിര്‍ത്താന്‍ ജീവനക്കാര്‍ ആഗ്രഹിക്കുന്നു.അടുത്ത ആറ് മാസത്തിനുള്ളില്‍ കൊഴിഞ്ഞ്പോക്ക് 15 ശതമാനത്തില്‍ താഴെ തുടരുമെന്ന് നിയമന പ്രവണതകളെക്കുറിച്ചുള്ള സമീപകാല സര്‍വേ കണ്ടെത്തി. നൗക്കരി ഡോട്ട്കോമാണ് സര്‍വേ നടത്തിയത്.

എന്നിരുന്നാലും, ബിസിനസ് ഡെവലപ്മെന്റ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്, എച്ച്ആര്‍ റോളുകളിലും മിഡ് ലെവല്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകളിലും കൊഴിഞ്ഞുപോക്കുണ്ടാകും. സര്‍വേയില്‍ പങ്കെടുത്ത റിക്രൂട്ടര്‍മാരില്‍ 4% പേര്‍ മാത്രമാണ് 2023 ജൂലൈ-ഡിസംബര്‍ കാലയളവില്‍ പിരിച്ചുവിടലുകള്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍ മുന്‍കൂട്ടി കാണുന്നത്.92 ശതമാനം റിക്രൂട്ടര്‍മാരും അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ പ്രതീക്ഷിക്കുന്നു.

47 ശതമാനം പേര്‍ പുതിയ നിയമനങ്ങളും പരിചയ സമ്പന്നരുടെ നിയമനവും കണക്കുകൂട്ടുമ്പോള്‍ 26 ശതമാനം പേര്‍ പുതിയ തൊഴിലവസരങ്ങള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 20 ശതമാനം പേര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം നിലനിര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടു.

X
Top