ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

52 ആഴ്ച ഉയരം കൈവരിച്ച് അശോക് ലെയ്‌ലാന്റ് ഓഹരി, വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ജെഫറീസ്

മുംബൈ: വിപണി ഇടിവ് നേരിടുമ്പോഴും 52 ആഴ്ച ഉയരമായ 170.15 രൂപ രേഖപ്പെടുത്തിയിരിക്കയാണ് അശോക് ലെയ്‌ലാന്റ് ഓഹരി. വളര്‍ച്ച പ്രതീക്ഷയാണ് ഓഹരിയെ ഉയര്‍ത്തുന്നത്. ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എംഎച്ച്‌സിവി) വിഭാഗത്തില്‍ 35 ശതമാനം വിപണി വിഹിതം, ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തില്‍ 25 ശതമാനം വിപണി വിഹിതം എന്നിങ്ങനെ ലക്ഷ്യം അവതരിപ്പിക്കാന്‍ ജൂണ്‍ 15 ന് നടന്ന നിക്ഷേപക ദിന പരിപാടിയില്‍, കമ്പനി തയ്യാറായിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനം രേഖപ്പെടുത്തിയ എബിറ്റ മാര്‍ജിന്‍ വര്‍ധിപ്പിക്കുമെന്നും കമ്പനി പറഞ്ഞു. ഇതിനുപുറമെ, കയറ്റുമതി, പ്രതിരോധ കാല്‍പ്പാടുകള്‍ വിപുലീകരിക്കാനും ഇലക്ട്രിക് വാഹനങ്ങളും (ഇവി) ഇതര പവര്‍ട്രെയിനുകളും നിര്‍മ്മിക്കാനും പദ്ധതിയിടുന്നു.കമ്പനിയുടെ വിപുലമായ വളര്‍ച്ചാ പദ്ധതികള്‍ക്ക് ആഗോള ഗവേഷണ, ബ്രോക്കിംഗ് സ്ഥാപനം ജെഫറീസില്‍ നിന്ന് പ്രശംസ ലഭിച്ചു.

ട്രക്കുകളുടെ ശക്തമായ ഡിമാന്‍ഡ്, മാര്‍ജിന്‍ മെച്ചപ്പെടുത്തല്‍, വിപണി ഓഹരി വീണ്ടെടുക്കല്‍ എന്നിവ പ്രധാന ഉത്തേജകങ്ങളായി ബ്രോക്കറേജ് സ്ഥാപനം കാണുന്നു.വാങ്ങല്‍ നിര്‍ദ്ദേശമാണ് ജെഫറീസ് ഓഹരിയ്ക്ക് നല്‍കുന്നത്. ലക്ഷ്യവില 195 രൂപ.

2.16 ശതമാനം ഉയര്‍ന്ന് 167.95 രൂപയിലായിരുന്നു തിങ്കളാഴ്ച കമ്പനി ഓഹരിയുടെ ക്ലോസിംഗ്.

X
Top