എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ജൂൺ പാദത്തിൽ 90 എംടിയുടെ ചരക്ക് കൈകാര്യം ചെയ്ത് അദാനി പോർട്‌സ്

മുംബൈ: ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ കാലയളവിൽ 90.89 MMT (മില്യൺ ടൺ) എന്ന ഒരു പാദത്തിലെ എക്കാലത്തെയും ഉയർന്ന ചരക്ക് കൈകാര്യം ചെയ്തതായി അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) തിങ്കളാഴ്ച അറിയിച്ചു. ഇത് 8 ശതമാനം വളർച്ച രേഖപ്പെടുത്തിയാതായി കമ്പനി അറിയിച്ചു. ജൂണിൽ മാത്രം 12 ശതമാനം വാർഷിക വളർച്ചയോടെ കമ്പനി 31.88 MT എന്ന എക്കാലത്തെയും ഉയർന്ന പ്രതിമാസ കാർഗോ കൈകാര്യം ചെയ്തു.
കൽക്കരി അളവ് 25 ശതമാനം ശക്തമായ വീണ്ടെടുക്കൽ കാണിക്കുന്നതായും (y-o-y). ക്രൂഡ് (17 ശതമാനം), കണ്ടെയ്‌നർ (6 ശതമാനം) എന്നിവയാണ് ഈ പ്രതിമാസ കുതിപ്പിന് കാരണമാകുന്ന മറ്റ് പ്രധാന വിഭാഗങ്ങളെന്നും കമ്പനി അറിയിച്ചു.

ഈ പ്രതിമാസ വോളിയം വളർച്ചയെ സഹായിച്ച പ്രധാന തുറമുഖങ്ങൾ മുന്ദ്ര (21 ശതമാനം വർഷം), ഹാസിറ (16 ശതമാനം), കാട്ടുപള്ളി & എന്നൂർ (38 ശതമാനം), ദഹേജ് (70 ശതമാനം) എന്നിവയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖ ഓപ്പറേറ്ററാണ് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. രാജ്യത്തെ ചരക്ക് നീക്കത്തിന്റെ നാലിലൊന്ന് ഭാഗവും കമ്പനിയാണ് വഹിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നീ ഏഴ് സമുദ്ര സംസ്ഥാനങ്ങളിലെ 13 ആഭ്യന്തര തുറമുഖങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്. 

X
Top