നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ജൂൺ പാദത്തിൽ 90 എംടിയുടെ ചരക്ക് കൈകാര്യം ചെയ്ത് അദാനി പോർട്‌സ്

മുംബൈ: ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ കാലയളവിൽ 90.89 MMT (മില്യൺ ടൺ) എന്ന ഒരു പാദത്തിലെ എക്കാലത്തെയും ഉയർന്ന ചരക്ക് കൈകാര്യം ചെയ്തതായി അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) തിങ്കളാഴ്ച അറിയിച്ചു. ഇത് 8 ശതമാനം വളർച്ച രേഖപ്പെടുത്തിയാതായി കമ്പനി അറിയിച്ചു. ജൂണിൽ മാത്രം 12 ശതമാനം വാർഷിക വളർച്ചയോടെ കമ്പനി 31.88 MT എന്ന എക്കാലത്തെയും ഉയർന്ന പ്രതിമാസ കാർഗോ കൈകാര്യം ചെയ്തു.
കൽക്കരി അളവ് 25 ശതമാനം ശക്തമായ വീണ്ടെടുക്കൽ കാണിക്കുന്നതായും (y-o-y). ക്രൂഡ് (17 ശതമാനം), കണ്ടെയ്‌നർ (6 ശതമാനം) എന്നിവയാണ് ഈ പ്രതിമാസ കുതിപ്പിന് കാരണമാകുന്ന മറ്റ് പ്രധാന വിഭാഗങ്ങളെന്നും കമ്പനി അറിയിച്ചു.

ഈ പ്രതിമാസ വോളിയം വളർച്ചയെ സഹായിച്ച പ്രധാന തുറമുഖങ്ങൾ മുന്ദ്ര (21 ശതമാനം വർഷം), ഹാസിറ (16 ശതമാനം), കാട്ടുപള്ളി & എന്നൂർ (38 ശതമാനം), ദഹേജ് (70 ശതമാനം) എന്നിവയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖ ഓപ്പറേറ്ററാണ് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. രാജ്യത്തെ ചരക്ക് നീക്കത്തിന്റെ നാലിലൊന്ന് ഭാഗവും കമ്പനിയാണ് വഹിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നീ ഏഴ് സമുദ്ര സംസ്ഥാനങ്ങളിലെ 13 ആഭ്യന്തര തുറമുഖങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്. 

X
Top