ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഏപ്രില്‍-ജൂലൈ ധനക്കമ്മി 3.41 ലക്ഷം കോടി; ജൂലൈയില്‍ 28 മാസത്തെ ആദ്യ സാമ്പത്തിക മിച്ചം


ന്യൂഡല്‍ഹി: ഏപ്രില്‍-ജൂലൈ മാസങ്ങളിലെ രാജ്യത്തിന്റെ ധനക്കമ്മി, മുഴുവന്‍ വര്‍ഷ ലക്ഷ്യത്തിന്റെ 20.5 ശതമാനമായ 3.41 ലക്ഷം കോടി രൂപയാണ്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ഏപ്രില്‍-ജൂലൈ കാലയളവിലെ ധനക്കമ്മി 2022 സാമ്പത്തിക വര്‍ഷ ലക്ഷ്യത്തിന്റെ 21.3 ശതമാനമായിരുന്നു. അതുകൊണ്ടുതന്നെ, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂലൈ മാസങ്ങളിലെ ധനക്കമ്മി വാര്‍ഷികാടിസ്ഥാനത്തില്‍ 6 ശതമാനം കൂടുതലാണ്.

2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളിലെ ധനക്കമ്മി 3.21 ലക്ഷം കോടി രൂപയായിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 16.61 ലക്ഷം കോടി രൂപയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് മൊത്തം ജിഡിപിയുടെ 6.4 ശതമാനമാണ്. പ്രതിമാസ കണക്കെടുക്കുമ്പോള്‍ കേന്ദ്രത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി കാണാം.

11,040 കോടി രൂപയുടെ സാമ്പത്തിക മിച്ചമാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. 28 മാസത്തിനിടെ ഇതാദ്യമായാണ് കേന്ദ്രം സാമ്പത്തിക മിച്ചം രേഖപ്പെടുത്തുന്നത്. കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ തുടക്കത്തില്‍ 2020 മാര്‍ച്ചിലാണ് ഇതിന് മുന്‍പ് മിച്ചമുണ്ടാകുന്നത്.

അറ്റ നികുതി വരുമാനം 38 ശതമാനം അഥവാ 1.6 ലക്ഷം കോടി രൂപയായി വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ചതും നികുതിയേതര വരുമാനം 27,423 കോടി രൂപയായി വര്‍ദ്ധിച്ചതുമാണ് ജൂലൈയില്‍ സാമ്പത്തിക മിച്ചം സാധ്യമാക്കിയത്. നികുതിയേതര വരുമാനം ഇരട്ടിയായാണ് കൂടിയത്.

അതേസമയം, മൊത്തം ചെലവ് ജൂലൈയില്‍ 2 ശതമാനം കുറഞ്ഞ് 1.79 ലക്ഷം കോടി രൂപയായി. മൂലധനച്ചെലവ് 33,606 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വര്‍ധനവാണ് ഇത്.

ഏപ്രില്‍-ജൂലൈയില്‍ കേന്ദ്രത്തിന്റെ മൊത്തം വരവ് 15 ശതമാനം വര്‍ധിച്ച് 7.86 ലക്ഷം കോടി രൂപയായപ്പോള്‍ മൊത്തം ചെലവ് 12 ശതമാനം ഉയര്‍ന്ന് 11.27 ലക്ഷം രൂപയായി. സാമ്പത്തിക വര്‍ഷം ഇതുവരെ കേന്ദ്രത്തിന്റെ ധനസ്ഥിതി വളരെ നല്ല നിലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആദ്യ മൂന്നാം മാസത്തിന്റെ അവസാനത്തില്‍ ലക്ഷ്യത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് ധനക്കമ്മി.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ നികുതി വിഭജനമായി സംസ്ഥാനങ്ങള്‍ക്ക് 1.17 ലക്ഷം കോടി രൂപ അനുവദിക്കാനും കേന്ദ്രം തയ്യാറായി. സാധാരണ കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ഇരട്ടിയാണ് ഇത്. ഓരോ വര്‍ഷവും 14 ഗഡുക്കളായാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഭജനം നടത്തുന്നത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം 58,333 കോടി രൂപയാണ് ഗഡുക്കള്‍. 2023ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 47,592 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയപ്പോള്‍ ജൂലൈയില്‍ 58,333 കോടി രൂപ കൈമാറി,കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് ഇന്ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതുപോലെ, ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 3.18 ലക്ഷം കോടി രൂപ അനുവദിച്ചു (മുഴുവന്‍ വര്‍ഷ എസ്റ്റിമേറ്റായ 8.17 ലക്ഷം കോടി രൂപയുടെ 39 ശതമാനമാണ് ഇത്).

X
Top