നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

യുഎസ് എതിര്‍പ്പിനിടയിലും ഇന്ത്യയെ കൈവിടാതെ ആപ്പിള്‍

മുംബൈ: അമേരിക്കയുടെ സമ്മര്‍ദ്ദം വകവെയ്ക്കാതെ ആപ്പിള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആഗോള തന്ത്രത്തില്‍ കമ്പനി ഇന്ത്യയെ പ്രധാനമായി കാണുന്നു എന്നുവേണം മനസ്സിലാക്കാന്‍. കമ്പനി ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ പ്രദേശിക ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമീപ മാസങ്ങളില്‍, ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകളുടെയും എയര്‍പോഡുകളുടെയും ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കമ്പനി പുതിയ അസംബ്ലി ലൈനുകള്‍ കൂട്ടിച്ചേര്‍ക്കുക മാത്രമല്ല, കൂടുതല്‍ ഘടകങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കാനും ശ്രമിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് കമ്പോണന്റ്‌സ് മാനുഫാക്ചറിംഗ് സ്‌കീം പ്രയോജനപ്പെടുത്തിയാണിത്.

ഡിസ്‌പ്ലേ മൊഡ്യൂളുകളും ക്യാമറ ഘടകങ്ങളും നിര്‍മ്മിക്കുന്ന ഒരു സൗകര്യം തമിഴ്നാട്ടില്‍ ഫോക്സ്‌കോണിന്റെ യുഴാന്‍ ടെക്നോളജി നിര്‍മ്മിക്കുകയാണ്. 13,180 കോടി രൂപയുടെ നിക്ഷേപമാണിത്. മുറാറ്റ, ടിഡികെ തുടങ്ങിയ ജാപ്പനീസ് കമ്പനികളും ഇന്ത്യയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നു. ടിഡികെ 3000 കോടി രൂപയുടെ ലിഥിയം അയേണ്‍ ബാറ്ററി പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇത് വഴി ആപ്പിളിന്റെ ഘടകങ്ങള്‍ പ്രദാനം ചെയ്യപ്പെടും.

ഇന്ത്യയെ കൂടുതലായി ആശ്രയിക്കുന്നതില്‍ പ്രസിഡന്റ് ട്രംപ് കമ്പനിയെ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പ്രവര്‍ത്തനം മന്ദഗതിയിലാക്കില്ലെന്ന് കമ്പനി സര്‍ക്കാര്‍ വൃത്തങ്ങളെ ധരിപ്പിച്ചു.

ഒരു നിര്‍മ്മാണ കേന്ദ്രമെന്ന നിലയിലും വളരുന്ന ഉപഭോക്തൃ വിപണിയെന്ന നിലയിലും ഇന്ത്യ ഒരു തന്ത്രപരമായ മുന്‍ഗണനയാണെന്ന് സിഇഒ ടിം കുക്ക് ഊന്നിപ്പറഞ്ഞു.

ചൈനയില്‍ നിന്ന് നിര്‍ണ്ണായക ഉപകരണങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതാണ് ആപ്പിള്‍ നേരിടുന്ന ഒരു വെല്ലുവിളി. കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചില യന്ത്രസാമഗ്രികള്‍ തടഞ്ഞുവച്ചിട്ടുണ്ട്. എന്നിരുന്നാലും, നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്താന്‍ ആപ്പിളിന് കഴിഞ്ഞു, കൂടാതെ അതിന്റെ പദ്ധതികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.

ഇന്ത്യയിലെ ആപ്പിളിന്റെ ഉത്പാദനം സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി വളര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ കമ്പനിയുടെ ആഗോള നിര്‍മ്മാണ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് രാജ്യം.2025 ലെ കണക്കനുസരിച്ച്, അഞ്ച് ഐഫോണുകളില്‍ ഒന്ന് ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുതിച്ചുചാട്ടമാണിത്.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ, ആപ്പിള്‍ നിലവില്‍ രാജ്യത്തുടനീളം അഞ്ച് ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നു.ഈ പ്ലാന്റുകള്‍ ഐഫോണുകള്‍ കൂട്ടിച്ചേര്‍ക്കുക മാത്രമല്ല, വരാനിരിക്കുന്ന ഐഫോണ്‍ 17 ന്റെ നാല് മോഡലുകളും ഉത്പാദിപ്പിക്കും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും ആപ്പിള്‍ ലക്ഷ്യമിടുന്നതിനാലാണിത്.

ആപ്പിളിന്റെ വില്‍പ്പന കണക്കുകളിലും ഉല്‍പ്പാദനത്തിന്റെ തോത് പ്രതിഫലിക്കുന്നു: 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഇന്ത്യയില്‍ 9 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം നേടി. ഇത് പ്രധാനമായും ഐഫോണ്‍ വില്‍പ്പനയിലൂടെയാണ്. ഇന്ത്യയെ ഒരു നിര്‍മ്മാണ കേന്ദ്രമായും ഒരു പ്രധാന ഉപഭോക്തൃ വിപണിയായും മാറ്റാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ വിപുലീകരണം.

ആപ്പിള്‍ ഈ വേഗത നിലനിര്‍ത്തിയാല്‍, ഇന്ത്യ ഉടന്‍ തന്നെ ആഗോളതലത്തില്‍ അതിന്റെ മുന്‍നിര ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായി മാറും.

X
Top