വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ഏയ്ഞ്ചൽ വണ്ണിന്റെ ലാഭം 50% വർധിച്ച് 181.51 കോടിയായി

മുംബൈ: ഏയ്ഞ്ചൽ വണ്ണിന്റെ ജൂൺ പാദത്തിലെ മൊത്തം വരുമാനം 44.69% വർധിച്ച് 686.53 കോടി രൂപയായപ്പോൾ, ഏകീകൃത അറ്റാദായം 49.6% ഉയർന്ന് 181.51 കോടി രൂപയായി. കഴിഞ്ഞ ഒന്നാം പാദത്തിലെ നികുതിക്ക് മുമ്പുള്ള ലാഭം 242.58 കോടി രൂപയാരുന്നു. കമ്പനിയുടെ മൊത്തം ചെലവുകൾ 42.1% ഉയർന്ന് 443 കോടി രൂപയായി. എന്നാൽ, 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ അറ്റാദായം 11.3% കുറഞ്ഞു. കൂടാതെ അവലോകന പാദത്തിലെ ഇബിഡിഎടി 10.9% കുറഞ്ഞ് 249.1 കോടി രൂപയായി. 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 1.3 ദശലക്ഷം ക്ലയന്റുകളുടെ ശക്തമായ മൊത്ത കൂട്ടിച്ചേർക്കലിന് സാക്ഷ്യം വഹിച്ചതായി കമ്പനി അറിയിച്ചു. നിലവിലെ കമ്പനിയുടെ മൊത്തം ക്ലയന്റ് ബേസ് 10.4 ദശലക്ഷമാണ്.

കമ്പനിയുടെ ശരാശരി പ്രതിദിന വിറ്റുവരവ് (എഡിടിഒ) 8.9% വർധിച്ച് 9,39,800 കോടി രൂപയായി. മൊത്തം ഡീമാറ്റ് അക്കൗണ്ടുകൾ, ഇൻക്രിമെന്റൽ ഡീമാറ്റ് അക്കൗണ്ടുകൾ, എൻഎസ്ഇ ആക്റ്റീവ് ക്ലയന്റ് ബേസ് എന്നിവയിൽ തങ്ങളുടെ മാർക്കറ്റ് ഷെയർ വിപുലീകരിക്കുന്നത് തുടരുന്നതായി കമ്പനി അവകാശപ്പെട്ടു. കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 7.65 രൂപ ഇടക്കാല ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. എൻഎസ്ഇയിലെ സജീവ ക്ലയന്റുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റീട്ടെയിൽ സ്റ്റോക്ക് ബ്രോക്കിംഗ് ഹൗസാണ് ഏയ്ഞ്ചൽ വൺ.

ബിഎസ്ഇയിൽ ഏഞ്ചൽ വണ്ണിന്റെ ഓഹരികൾ 1.89 ശതമാനം ഇടിഞ്ഞ് 1,287.50 രൂപയിലെത്തി. 

X
Top