വിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്

ഏകീകരണം, ചാഞ്ചാട്ടം തുടരും – വിദഗ്ധര്‍

മുംബൈ: പ്രതിമാസ എക്‌സ്പയറി ദിനത്തില്‍ വിപണികള്‍ അര ശതമാനത്തിലധികം ഇടിവ് നേരിട്ടു,അജിത് മിശ്ര, എസ്വിപി – ടെക്‌നിക്കല്‍ റിസര്‍ച്ച്, റെലിഗെയ
ര്‍ ബ്രോക്കിംഗ് വിലിയിരുത്തുന്നു. പ്രാരംഭ ഉയര്‍ച്ച നേടിയ ശേഷം, നിഫ്റ്റി 19659.90 ലെവലിലേയ്ക്ക് തിരുത്തല്‍ വരുത്തുകയായിരുന്നു. മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്.

ഓട്ടോ, ബാങ്കിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഇടിവ് നേരിട്ടപ്പോള്‍ ഫാര്‍മയും റിയല്‍റ്റിയും ശക്തമായ നേട്ടം രേഖപ്പെടുത്തി. മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളുടെ പ്രകടനം അതേസമയം അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. വിപണി ഏകീകരണത്തിലാണെന്നും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നും മിശ്ര പറയുന്നു.

ഈ ഘട്ടത്തില്‍ റിസ്‌ക്കെടുക്കുക എന്നതാണ് പ്രധാനം. അതിനായി ഗുണമേന്മയുള്ള ഓഹരികള്‍ തെരഞ്ഞെടുക്കണം. 25 ബേസിസ് നിരക്കുയര്‍ത്തിയ ഫെഡ് റിസര്‍വ് നടപടി, പ്രതികൂല പ്രഭാവം സൃഷ്ടിച്ചുവെന്ന് പ്രൊഗ്രസീവ് ഷെയേഴ്‌സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗര്‍ പറഞ്ഞു.

19600-19550 ലെവലിലാണ് കൊടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ പിന്തുണ പ്രതീക്ഷിക്കുന്നത്. പ്രതിദിന ചാര്‍ട്ടില് രൂപം കൊണ്ട ലോവര്‍ ടോപ്പോടുകൂടിയ ബെയറിഷ് കാന്ഡില്‍ കൂടുതല്‍ തിരുത്തലിന്റെ സൂചന നല്‍കുന്നു. 19800 ഭേദിക്കുന്ന പക്ഷം സൂചിക 19875-19900 ലക്ഷ്യം വയ്ക്കും.

X
Top