റീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ച് ആർബിഐ; വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസംമൺസൂൺ പണിതുടങ്ങി; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം, തക്കാളിക്കും ഉള്ളിക്കും വിലയേറുന്നുകയറ്റുമതിരംഗത്ത് സൂപ്പർ ഹിറ്റായി മെഗാഫുഡ് പാർക്ക്യുഎസുമായുള്ള കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്ന് നീതി ആയോഗ്12% നിരക്ക് ഒഴിവാക്കി ജിഎസ്ടി സ്ലാബ് മൂന്നായി കുറച്ചേക്കും

കാസ്‌ട്രോളിനെ സ്വന്തമാക്കാന്‍ അംബാനി; വിദേശ ഭീമനായി ചെലവഴിക്കുക 83,000 കോടി രൂപ

ന്ത്യന്‍ വിപണികളില്‍ ഏറ്റവും പ്രചാരമുള്ള ലൂബ്രിക്കന്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ് കാസ്‌ട്രോള്‍. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വന്‍കിട യന്ത്രങ്ങള്‍ക്കു വരെ ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു മികച്ച പോര്‍ട്ട്‌ഫോളിയോ ആണ് കാസ്‌ട്രോളിനുള്ളത്.

ഒരുകാലത്ത് ഇന്ത്യന്‍ വിപണികളില്‍ എന്‍ജിന്‍ ഓയില്‍ എന്നു പറഞ്ഞാല്‍ അത് കാസ്‌ട്രോള്‍ മാത്രമായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ഓയില്‍ ആന്‍ഡ് എനര്‍ജി ഭീമനായ ബിപിയാണ് ഇവരുടെ ഉടമകള്‍ എന്നു നിങ്ങള്‍ക്ക് അറിയാമോ? റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വിദേശ ബ്രാന്‍ഡിനെ ഇന്ത്യനാക്കി മാറ്റാനുള്ള നീക്കത്തിലാണ് മുകേഷ് അംബാനിയും സംഘവും.

കാസ്‌ട്രോള്‍ ഫോര്‍ സെയില്‍
ആഗോളതലത്തില്‍ മികച്ച ബ്രാന്‍ഡുകളില്‍ ഒന്നായ കാസ്‌ട്രോളിനെ നിലവിലെ ഉടമയായ ബ്രിട്ടീഷ് എണ്ണ, ഊര്‍ജ്ജ ഭീമനായ ബിപി വില്‍ക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം. പേരന്റ് കമ്പനിയുടെ കടം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്രയും കഠിനമായ തീരുമാനത്തിലേയ്ക്ക് ബിപി എത്തുന്നതെന്നു വിദഗ്ധര്‍ പറയുന്നു. ആസ്തികളില്‍ ചിലത് വിറ്റ് പണം സ്വരൂപിക്കുകയാണ് കമ്പനി.

പങ്കാളികള്‍ ഉടമയായേക്കും
ബ്രിട്ടീഷ് പെട്രോളിയവുമായി ഇന്ത്യയില്‍ മികച്ച സഹകരണമാണ് മുകേഷ് അംബാനിക്കുള്ളത്. റിലന്‍സിന്റെ ജിയോ പമ്പുകള്‍ ബിപിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതായത് ബിപിയും, റിലയന്‍സും പങ്കാളികളാണ്. നിലവില്‍ കാസ്‌ട്രോളിനെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ അംബാനിയുമുണ്ട്.

റിലയന്‍സിനെ കൂടാതെ, അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ്, ലോണ്‍ സ്റ്റാര്‍ ഫണ്ട്സ് പോലുള്ള നിക്ഷേപ സ്ഥാപനങ്ങളും കാസ്‌ട്രോളിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ കമ്പനിയായ സൗദി അരാംകോയും ലേലത്തില്‍ പങ്കെടുക്കുമെന്നാണു വിവരം.

കാസ്‌ട്രോള്‍ എന്ന ഭീമന്‍
കാസ്‌ട്രോള്‍ എന്ന പേര് ആഗോള ഓട്ടോ വിപണിയിലെ ഒരു ഭീമനെ സൂചിപ്പിക്കുന്നു. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു നെറ്റ്‌വര്‍ക്കാണിത്. അതുകൊണ്ട് തന്നെയാണ് ബ്രാന്‍ഡിനായി വമ്പന്‍മാര്‍ അടികൂടുന്നതും.

കമ്പനിയുടെ വില്‍പ്പന മൂല്യം 8 മുതല്‍ 10 ബില്യണ്‍ യുഎസ് ഡോളര്‍ വരെയാകാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത് 66,400 കോടി മുതല്‍ 83,000 കോടി രൂപ വരെ. ചില കമ്പനികള്‍ സംയുക്ത ഓഫര്‍ നല്‍കാനും വിദഗ്ധര്‍ സാധ്യത കാണുന്നു.

മികച്ച പോര്‍ട്ടഫോളിയോയുടെ ഉടമ
പലരെയും സംബന്ധിച്ച് കാസ്‌ട്രോള്‍ ഒരു എന്‍ജിന്‍ ഓയില്‍ കമ്പനിയാണ. എന്നാല്‍ അവര്‍ ഇതുമാത്രമല്ല. വാഹങ്ങള്‍ക്കു മാത്രമല്ല, വന്‍കിട മെഷിനറികള്‍ക്കുള്ള ലൂബ്രിക്കന്റുകളും ഇവര്‍ നിര്‍്മ്മിക്കുന്നു.

എഐ ഡാറ്റാ സെന്ററുകള്‍ക്കായി ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയിലും ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാറുന്ന ലോകത്തിന്റെ വികാരമായി എഐ മാറുകയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ഈ പുതിയ മേഖല കാസ്‌ട്രോളിനെ കൂടുതല്‍ മൂല്യവത്തായ ഭാവിക്കു തയ്യാറാക്കുന്നു.

റിലയന്‍സിന്റെ ലക്ഷ്യങ്ങള്‍ വലുത്
ലോകത്തെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറികളില്‍ ഒന്നാണ് ഇന്ന് റിലയന്‍സ്. എണ്ണയ്ക്ക് പുറമേ എഐയിലും കമ്പനിക്ക് മികച്ച പദ്ധതികളുണ്ട്. അതിനാല്‍ തന്നെ കാസ്‌ട്രോളിന്റെ പോര്‍ട്ട്‌ഫോളിയോ റിലയന്‍സുമായി ചേര്‍ന്നുപോകുന്നു.

ആഗോള വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള റിലയന്‍സിന്റെ നീക്കങ്ങളുടെ ഭാഗം കൂടിയാണിത്. ആഡംബര സ്റ്റോക്ക് പാര്‍ക്ക് ഹോട്ടല്‍, ജനപ്രിയ കളിപ്പാട്ട സ്റ്റോര്‍ ശൃംഖലയായ ഹാംലീസ് തുടങ്ങിയ പ്രശസ്തമായ യുകെ ആസ്തികള്‍ ഇതോടകം അംബാനി നേടിക്കഴിഞ്ഞു.

കാസ്‌ട്രോളിനെ കൂടെ ചേർക്കുന്നത് ജിയോയുടെ എണ്ണ പോർട്ട്ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തും.

X
Top