തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.2 ശതമാനമായി കുറഞ്ഞു, മൂന്നുമാസത്തെ കുറഞ്ഞ തോത്ഇന്ത്യയ്ക്ക് ചൈനയുടെ ഉറപ്പ്, അപൂര്‍വ ധാതുക്കള്‍, വളങ്ങള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ എന്നിവ നല്‍കുംജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും

അംബാനി 3 മാസത്തില്‍ ഉണ്ടാക്കിയത് 27,652 കോടി രൂപ

മുംബൈ: ആള്‍ക്കാരെ പിഴിച്ച് മുകേഷ് അംബാനിയടക്കമുള്ള സ്വകാര്യ ടെലികോം കമ്പനികള്‍ ഉണ്ടാക്കുന്നത് കോടികളുടെ ലാഭമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ റീചാര്‍ജ് നിരക്കുകളില്‍ 20- 25 ശതമാനം വരെ വര്‍ധന വരുത്തിയ കാര്യം നിങ്ങള്‍ മറന്നിരിക്കില്ലല്ലോ?

താരിഫ് വര്‍ദ്ധനയ്ക്ക് ശേഷം ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ മൊത്ത വരുമാനം കുത്തനെ വര്‍ധിച്ചുവെന്നാണ് വിവരം. 2024 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ ടെലികോം കമ്പനികളുടെ വരുമാനം 10.5 ശതമാനം വര്‍ധിച്ച് 91,426 കോടി രൂപയായി എന്നു ടെലികോം റെഗുലേറ്റര്‍ ട്രായിയുടെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ലെവികള്‍ കണക്കാക്കുന്ന ക്രമീകരിച്ച മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.11 ശതമാനം വര്‍ധിച്ച് 75,310 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 66,583 കോടിയായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ ത്രൈമാസ പ്രകടന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍) 14.19 ശതമാനം വര്‍ധിച്ച് 27,652.68 കോടി രൂപയായി. അതേസമയം പ്രധാന എതിരാളി ആയ സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലിന്റെ എജിആര്‍ ഇതേ കാലയളവില്‍ 24.15 ശതമാനം കുതിച്ചു.

2024 ജൂലൈയിലാണ് സ്വകാര്യ ടെലികോം കമ്പനികള്‍ അവസാനമായി റീചാര്‍ജ് നിരക്കുകള്‍ വര്‍ധധിപ്പിച്ചത്. അന്ന് എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവര്‍ മൊബൈല്‍ സേവന നിരക്കുകള്‍ 11- 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

താരിഫ് വര്‍ദ്ധനയെത്തുടര്‍ന്ന് ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) വര്‍ധിച്ചിരുന്നു.

നിരക്കു വര്‍ധന സ്വകാര്യ ടെലികോം കമ്പനികളുടെ ഉപയോക്താക്കളുടെ എണ്ണം വന്‍തോതില്‍ ഇടിയാന്‍ വഴിവച്ചിരുന്നു. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേയ്ക്കാണ് അധികവും ചേകേറിയത്.

ഉപയോക്താക്കള്‍ കുത്തനെ ഇടിയുമ്പോഴും സ്വകാര്യ കമ്പനികളുടെ വരുമാനം കുതിച്ചുവെന്നതാണ് ശ്രദ്ധേയം. റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ സേവനങ്ങള്‍ക്കുള്ള പ്രതിമാസ APRU ജൂണ്‍ പാദത്തിലെ 157.45 രൂപയില്‍ നിന്ന് സെപ്റ്റംബര്‍ പാദത്തില്‍ 9.60 ശതമാനം വര്‍ധിച്ച് 172.57 രൂപയായി.

ഈ നിരക്ക് ഉടനടി 200 രൂപയിലേയ്ക്കും, അധികം വൈകാതെ 300 രൂപയിലേയ്ക്കും ഉയര്‍ത്തുകയാണ് സ്വകാര്യ കമ്പനികളുടെ ലക്ഷ്യമെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. അ്ങ്ങനെയെങ്കില്‍ അടുത്തഘട്ട നിരക്കു വര്‍ധന ഉടനടി പ്രതീക്ഷിക്കേണ്ടതുണ്ട്.

മൊബൈല്‍ സേവനങ്ങള്‍ക്കുള്ള പ്രതിമാസ എആര്‍പിയു ഈ പാദത്തില്‍ 15.31 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വോഡഫോണ്‍ ഐഡിയയുടെ എജിആര്‍ 4.39 ശതമാനം വര്‍ധിച്ച് 7,507.65 കോടി രൂപയില്‍ നിന്ന് 7,836.98 കോടി രൂപയായി.

അതേസമയം ബിഎസ്എന്‍എല്ലിന്റെ എജിആര്‍ 1.54 ശതമാനം ഉയര്‍ന്ന് 1,996.77 കോടി രൂപയിലെത്തി.

X
Top