ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍

വാഷിങ്ടണ്: ജീവനക്കാരില് 18000ല് അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സാങ്കേതികവിദ്യാ രംഗത്തെ മുന് നിര സ്ഥാപനങ്ങളിലൊന്നായ ആമസോണ്. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി.

കോവിഡ് കാലത്ത് വന് തോതില് നിയമനങ്ങള് നടത്തിയിരുന്ന സ്ഥാപനമാണ് ആമസോണ്. കഴിഞ്ഞ വര്ഷം നവംബറില് 10,000 പേരെ പിരച്ചുവിടുകയാണെന്ന് ആമസോണ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള് വീണ്ടും പിരിച്ചുവിടല് പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി.

പിരിച്ചുവിടല് ആളുകള്ക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ട്, അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്ന് ആമസോണ് സിഇഒ ആന്ഡി ജാസി പറഞ്ഞു.

പിരിച്ചുവിടുന്നവര്ക്ക് പണവും, ആരോഗ്യ ഇന്ഷുറന്സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉള്പ്പടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ചുവിടപ്പെടുന്നവരില് ചിലര് യൂറോപ്പില് നിന്നുള്ളവരാണ്. എല്ലാവര്ക്കും ജനുവരി 18 മുതല് അറിയിപ്പ് നല്കിത്തുടങ്ങും.

ആഗോള തലത്തില് താല്കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട്.

X
Top