ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

600 കോടി ചെലവ്: ഹൈപ്പര്‍ സ്‌കെയില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ എയര്‍ടെല്‍ അനുബന്ധ സ്ഥാപനം

ന്യൂഡല്‍ഹി: കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലയിലെയും സാര്‍ക്ക് രാജ്യങ്ങളിലെയും സംഘടനകളുടെ ക്ലൗഡ് ആവശ്യകതകള്‍ നിറവേറ്റുന്നതിനായി കൊല്‍ക്കത്തയില്‍ 25 മെഗാവാട്ട് ശേഷിയുള്ള പുതിയ ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്റര്‍ സൗകര്യം ഒരുക്കുകയാണ് ഭാരതി എയര്‍ടെല്‍ സബ്‌സിഡിയറി എന്‍ എക്‌സ്ട്രാ.

കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ ഡാറ്റാ സെന്ററാകും ഇത്. പ്രൊജക്ടില്‍ 600 കോടി രൂപ നിക്ഷേപിക്കുമെന്ന് എന്‍ എക്‌സ്ത്ര അറിയിച്ചു.

എയര്‍ടെല്‍ കമ്പനിക്ക് നിലവില്‍ ഇന്ത്യയിലുടനീളം 12 വലിയതും 120 ഉം എഡ്ജ് സൗകര്യങ്ങളുണ്ട്. ജോലിഭാരം വിതരണം ചെയ്യുന്നതിനും ഡാറ്റയുടെ വലിയ അളവുകള്‍ കൈകാര്യം ചെയ്യുന്നതിനും ശേഷിയുള്ള ഡാറ്റാ സെന്ററാണ് ഹൈപ്പര്‍സ്‌കെയില്‍. ആയിരക്കണക്കിന് സെര്‍വറുകള്‍ ഇവിടെ ഇന്‍സ്റ്റാള്‍ ചെയ്യും.

പുതിയ ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലീന്‍ എനര്‍ജി ഉപയോഗിക്കുമെന്നും 2024 ഓടെ അത് പ്രവര്‍ത്തന സജ്ജമാകുമെന്നും എന്‍ എക്‌സ്ത്ര പറഞ്ഞു. 2031 ഓടെ നെറ്റ് സീറോ എമിഷനിലെത്താന്‍ പ്രതിജ്ഞാബദ്ധമാണ്.

കൂടാതെ 180,000 മെഗാവാട്ടിലധികം മൂല്യമുള്ള പുനരുപയോഗ ഊര്‍ജ്ജം സ്രോതസ്സ് ചെയ്യുന്നതിന് ഒന്നിലധികം സംഘടനകളുമായി സഹകരിച്ചിട്ടുണ്ട്.

X
Top