എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വിമാന യാത്ര കോവിഡിന് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്

ഹൈദരാബാദ്: ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, ആഗോള എയർലൈൻ ശേഷി അതിന്റെ 2019ലെ നിലവാരത്തെ മറികടക്കാൻ ഒരുങ്ങുന്നു.

ലോകത്തെ 1.17 ട്രില്യൺ ഡോളർ യാത്രാ വിപണിയെ അഭൂതപൂർവമായ, പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കോവിഡ് -19 പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള വീണ്ടെടുക്കലിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നിമിഷം.

വ്യാപകമായി രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ അടച്ചുപൂട്ടിയപ്പോൾ എയർലൈനുകൾക്ക് അവരുടെ ഫ്ലീറ്റുകളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നിരുന്നു, ഇത് വ്യവസായത്തെ തകർച്ചയുടെ വക്കിലേക്ക് നയിച്ചു.

കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധികൾ ഈ മേഖലയെ സാമ്പത്തികമായി തളർത്തുകയും ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്തു.

കഴിഞ്ഞ വേനൽക്കാലത്ത് നിയന്ത്രണങ്ങൾ അയഞ്ഞപ്പോൾ യാത്രക്കാർ പുറത്തിറങ്ങിയെങ്കിലും, എയർലൈനുകളും വിമാനത്താവളങ്ങളും പൂർണമായി സജ്ജമായിരുന്നില്ല, ഇത് ടെർമിനലുകളിൽ ഷെഡ്യൂൾ തടസ്സങ്ങൾക്കും കുഴപ്പങ്ങൾക്കും കാരണമായി.

പാൻഡെമിക്കിന് മുമ്പ് നിലനിന്നിരുന്ന അവസ്ഥയിലേക്ക് മടങ്ങാൻ വ്യോമയാന വ്യവസായത്തിന് നാല് വർഷങ്ങൾ എടുത്തു.

ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ പറയുന്നതനുസരിച്ച്, എയർലൈൻ വ്യവസായ ലാഭം ഈ വർഷം 2019ലെ നിലയുടെ 40%ൽ കുറവായിരിക്കും.

ബിസിനസ്സ് യാത്രകൾ ഇപ്പോഴും പൂർണ്ണമായി വീണ്ടെടുത്തിട്ടില്ല, എപ്പോൾ അത് സാധ്യമാകും എന്നതും വ്യക്തമല്ല.

X
Top