പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ചെറുകിട, ഇടത്തരം നിക്ഷേപങ്ങള്‍ എഐഎഫുകള്‍ക്ക് ബാധ്യതയായേക്കും-റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയിലെ പല ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളും (AIF) അവരുടെ നിക്ഷേപങ്ങള്‍ വില്‍ക്കാന്‍ തടസ്സങ്ങള്‍ നേരിടും.  ഫണ്ട് മാനേജര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു – പ്രത്യേകിച്ച് ചെറുകിട, ഇടത്തരം കമ്പനി ഓഹരികളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവ.

ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (AIF) എന്നത് ഒരു തരം നിക്ഷേപ പൂളാണ്. അവിടെ നിക്ഷേപകരില്‍ നിന്ന് – സാധാരണയായി സമ്പന്നരായ വ്യക്തികളില്‍ നിന്ന് – പണം ശേഖരിക്കുകയും സാധാരണ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റാര്‍ട്ടപ്പുകള്‍, റിയല്‍ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ പോലുള്ളവയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.

സമീപകാല പഠനം കാണിക്കുന്നത് ഇക്വിറ്റി കേന്ദ്രീകരിച്ചുള്ള കാറ്റഗറി III AIFകളില്‍ 42% പ്രതിദിനം 10 കോടി രൂപയില്‍ താഴെ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്. ഈ ഓഹരികളില്‍ ഇടപാടുകള്‍ കുറവായതിനാല്‍  അവയുടെ വിലയെ ബാധിക്കാതെ വേഗത്തില്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടാകും.

അടിയന്തര സാഹചര്യങ്ങള്‍, പ്രത്യേകിച്ചും നിക്ഷേപകര്‍ പെട്ടെന്ന് പണം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍- വിലയിരുത്താനുള്ള ലിക്വിഡിറ്റി ടെസ്റ്റ് 58 ശതമാനം ഫണ്ടുകള്‍ മാത്രമേ നടത്തുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ഈ ഓഹരികള്‍ അപൂര്‍വ്വം സമയങ്ങളില്‍ മികച്ച ഫലം നല്‍കുമെങ്കിലും ഇടിയുന്ന സന്ദര്‍ഭങ്ങളില്‍ അവ വില്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടും.  ഫണ്ട് മാനേജര്‍മാര്‍ ഇതിനെ ‘ഇടുങ്ങിയ എക്‌സിറ്റ് വിന്‍ഡോകള്‍’ എന്ന് വിളിക്കുന്നു.

 വളരെയധികം നിക്ഷേപകര്‍ ഒരേസമയം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഫണ്ട് കുറഞ്ഞ വിലയ്ക്ക് ഓഹരി വില്‍ക്കാന്‍ നിര്‍ബന്ധിതരാകും.
കൂടുതല്‍ വഴക്കമുള്ള നിക്ഷേപ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ എഐഎഫുകള്‍ സമ്പന്ന നിക്ഷേപകര്‍ക്കിടയില്‍ ജനപ്രിയമാണ്. 

X
Top