ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഖഗോരിജൻ എണ്ണപ്പാടത്തിന്റെ പ്രവർത്തനം പുനരാരംഭിച്ച്‌ ഓയിൽ ഇന്ത്യ ലിമിറ്റഡ്

മുംബൈ: ഏകദേശം 15 വർഷത്തിന് ശേഷം കിഴക്കൻ അസമിലെ ദിബ്രുഗഡിലുള്ള ഖഗോരിജൻ എണ്ണപ്പാടത്തിന്റെ പ്രവർത്തനം ശനിയാഴ്ച പുനരാരംഭിച്ചു. പൊതു മേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ (OIL) ഉടമസ്ഥതയിലുള്ളതാണ് ഖഗോരിജൻ എണ്ണപ്പാടം. ഭരണപരവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ കാരണം 2007 നവംബർ മുതൽ എണ്ണപ്പാടത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

റോഹ്‌മോറിയയിലെ ഖഗോരിജൻ എണ്ണപ്പാടത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ചടങ്ങിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പങ്കെടുത്തു. 1998 നവംബറിൽ ഈ പ്രദേശത്ത് എണ്ണ കണ്ടെത്തിയതിനെ തുടർന്ന് നാല് കിണറുകൾ കുഴിച്ചുകൊണ്ട് 2004 ഡിസംബറിലാണ് എവിടെ എണ്ണ ഉൽപ്പാദനം ആരംഭിച്ചത്. കൂടാതെ ഇത് ബ്രഹ്മപുത്ര നദിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ബ്രഹ്മപുത്ര നദിയിലെ രൂക്ഷമായ മണ്ണൊലിപ്പ് കാരണം, ഖഗോരിജാൻ പ്രദേശത്തെ വിവിധ പ്രാദേശിക സംഘടനകൾ ആ പ്രദേശത്തെ ഓയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു. പ്രാദേശിക സംഘടനകളുടെ നീണ്ട ഉപരോധത്തിന് ശേഷം, 2007 നവംബറിൽ കമ്പനി അതിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് ഓയിൽ ഇന്ത്യ അതിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.

X
Top