തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

അദാനി പോര്‍ട്ട്‌സ് അറ്റാദായത്തില്‍ 16.04 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ മൂന്നാം പാദഫലം പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായം 16.04 ശതമാനം കുറഞ്ഞു. അറ്റാദായം മുന്‍വര്‍ഷത്തെ 1567.01 കോടി രൂപയില്‍ നിന്നും 1315.54 കോടി രൂപയായി ചുരുങ്ങുകയായിരുന്നു. വരുമാനം 17.53 ശതമാനം നേട്ടത്തില്‍ 4786.17 കോടി രൂപയായിട്ടുണ്ട്.

എന്നാല്‍ 25 ശതമാനം വരുമാന വര്‍ധനവാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കണക്കുകൂട്ടിയിരുന്നത്. കാര്‍ഗോ അളവ് 1 ശതമാനം കൂടി 75.43 ദശലക്ഷം മെട്രിക് ടണ്ണായി. കണ്ടെയനര്‍ അളവ് 2 ശതമാനമാണ് വര്‍ദ്ധിച്ചത്.

റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയ്ഡ് (ആര്‍ഒസിഇ) തുടര്‍ച്ചയായി മെച്ചപ്പെടുകയാണെന്നും 2024 സാമ്പത്തിക വര്‍ഷത്തില്‍ 14,500-15000 കോടി ഇബിറ്റയാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു. 2023 സാമ്പത്തികവര്‍ഷത്തില്‍ ഇബിറ്റ് 12,200-12600 കോടിയാകുമെന്ന് കരുതുന്നു.

X
Top