K സ്‌പേസിന് 57 കോടിയും K ഫോണിന് 112.44 കോടിയും വകയിരുത്തിഫെബ്രുവരി ഒന്നുമുതൽ മെഡിസെപ് 2.0, കൂടുതൽ ആനുകൂല്യങ്ങൾശബരിമല മാസ്റ്റര്‍പ്ലാനിന് 30 കോടി; വന്യജീവി ആക്രമണം ചെറുക്കാന്‍ 100 കോടിഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി, അഡ്വക്കറ്റ് വെൽഫെയർ ഫണ്ട് 20 ലക്ഷമായി ഉയർത്തുംകേന്ദ്ര അവഗണനയ്ക്കിടയിലും വികസനം കുറഞ്ഞിട്ടല്ലെന്ന് കെഎൻ ബാലഗോപാൽ

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ട്രയിന്‍മാനെ ഏറ്റെടുത്ത് അദാനി

മുംബൈ: ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗ്, ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്‌ഫോമായ ട്രെയിന്‍മാനെ ഏറ്റെടുക്കുകയാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എഇഎല്‍) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനം അദാനി ഡിജിറ്റല്‍ ലാബ്‌സ്. സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എസ്ഇപിഎല്‍) കീഴിലുള്ള ട്രെയിന്‍മാനെ അദാനി ഡിജിറ്റല്‍ ലാബ് ഏറ്റെടുക്കുന്നതായി, എഇഎല്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഇടപാട് വ്യവസ്ഥകള്‍ കമ്പനി വെളിപെടുത്തിയിട്ടില്ല.

ഐഐടി-റൂര്‍ക്കി ബിരുദധാരികളായ വിനീത് ചിരാനിയയും കരണ്‍ കുമാറും ചേര്‍ന്ന് സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള എസ്ഇപിഎല്‍, ഐആര്‍സിടിസി അംഗീകൃത ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സ്റ്റാര്‍ട്ടപ്പാണ്. ഓള്‍-ഇന്‍-വണ്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമാണിത്. ഗുഡ് വാട്ടര്‍ ക്യാപിറ്റല്‍, ഹെം ഏഞ്ചല്‍സ് എന്നിവയുള്‍പ്പെടെയുള്ള ഒരു കൂട്ടം യുഎസ് നിക്ഷേപകര്‍ ഈയിടെ കമ്പനിയിലേയ്ക്ക് ഒരു ദശലക്ഷം ഡോളര്‍ നിക്ഷേപമൊഴുക്കിയിരുന്നു.

യുഎസ് ആസ്ഥാനമായ ഷോര്‍്ട്ട്‌സെല്ലര്‍, ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഷെല്‍ കമ്പനികളിലൂടെ അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. അദാനി ഇക്കാര്യം നിഷേധിച്ചെങ്കിലും ആരോപണങ്ങള്‍ കാരണം ഗ്രൂപ്പ കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവുണ്ടായി.

X
Top