വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ദീര്‍ഘകാലത്തിന് ശേഷം ആദ്യമായി അദാനിയുടെ ആസ്തി 50 ബില്യണ്‍ ഡോളറിന് താഴെ

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തിനുശേഷം ആദ്യമായി ഗൗതം അദാനിയുടെ ആസ്തി തിങ്കളാഴ്ച, 50 ബില്യണില്‍ താഴെയായി കുറഞ്ഞു. ഇതോടെ ഫോര്‍ബ്‌സിന്റെയും ബ്ലുംബര്‍ഗിന്റെയും തത്സമയ ശതകോടീശ്വര പട്ടികയില്‍ ഇരുപത്തിയഞ്ചാമതെ സ്ഥാനത്തേക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. നടപ്പ് കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദാനി.

ഏഷ്യയില്‍ ഒന്നാം നമ്പറുകാരനായും വര്‍ഷത്തിന്റെ തുടക്കത്തില്‍ അദാനി മാറിയിരുന്നു. നിലവില്‍ ഏഷ്യയില്‍ നാലാം സ്ഥാനത്താണ് അദ്ദേഹമുള്ളത്.

നിലവില്‍ 48 ബില്യണ്‍ ഡോളര്‍ (ഇന്നലെ മുതല്‍ 2.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞു) ആണ് ആസ്തി. ഫോര്‍ബ്സ് പട്ടികയില്‍, അദാനി ഗ്രൂപ്പിന്റെ സ്ഥാപക-ചെയര്‍മാന്‍, ഏഷ്യക്കാരനായ ചൈനയുടെ ഷാങ് യിമിംഗ് (49.5 ബില്യണ്‍ ഡോളര്‍), യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഫില്‍ നൈറ്റ് ആന്‍ഡ് ഫാമിലി (47.4 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്ക് പിറകിലാണ്.

ബ്ലുംബര്‍ഗ് പട്ടികയില്‍ അമേരിക്കക്കാരനായ മൈക്കേല്‍ ഡെല്‍ (49.2 ബില്യണ്‍ ഡോളര്‍ ) ഫ്രാന്‍സിന്റെ അലൈന്‍ വെര്‍ത്തിമര്‍ (49 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്കിടയിലാണ് അദാനിയുടെ സ്ഥാനം. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 49.1 ബില്യണ്‍ ഡോളറാണ് ആസ്തി.

അമേരിക്കന്‍ ഷോര്‍ട്ടെസെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഇതാണ് അദാനിയുടെ ആസ്തികള്‍ ഇടിയാന്‍ പ്രധാന കാരണം.

X
Top