എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

നികുതി വരുമാനത്തില്‍ കുതിച്ചു ചാട്ടം, 12 വര്‍ഷത്തെ വര്‍ധന 303 ശതമാനം, നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 18 ശതമാനം കൂടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം കഴിഞ്ഞ 12 വര്‍ഷത്തിനിടെ 303 ശതമാനം ഉയര്‍ന്നു. 2010 സാമ്പത്തിക വര്‍ഷം 6.2 ലക്ഷം കോടി രൂപ ആയിരുന്നത് 2222 ല്‍ 25.2 കോടി രൂപയായി വളരുകയായിരുന്നു (പുതുക്കിയ കണക്കുകള്‍). ജിഡിപി 93 ശതമാനം വര്‍ധിച്ച് യഥാക്രമം 76.5 ലക്ഷം കോടി രൂപയില്‍ നിന്ന് 147.4 ലക്ഷം കോടി രൂപയായിട്ടുണ്ട്.

മൊത്ത നികുതി വരുമാനവും ജിഡിപിയും തമ്മിലുള്ള അനുപാതം 2010 സാമ്പത്തിക വര്‍ഷത്തിലെ 8.2 ശതമാനത്തില്‍ നിന്ന് 2222ല്‍ 17.1 ശതമാനമായി ഉയര്‍ന്നു. ചരക്ക് സേവന നികുതി(ജിഎസ്ടി)യാണ് ഖജനാവിലേയ്ക്ക് കൂടുതല്‍ സംഭാവന ചെയ്യുന്നത്. 2022 വരെ ജിഎസ്ടി പിരിവ് 6.75 ലക്ഷം കോടി രൂപയാണ്.

മൊത്തം നികുതി വരുമാനമായ 25.2 ലക്ഷം കോടി രൂപയുടെ 26.8 ശതമാനം. കോര്‍പ്പറേഷന്‍ നികുതി- 6.35 ലക്ഷം കോടി രൂപ, ആദായനികുതി- 6.15 ലക്ഷം കോടി രൂപ എന്നിവ യഥാക്രമം 25.2 ശതമാനം, 24.4 ശതമാനം എന്നിങ്ങനെ കൂട്ടിച്ചേര്‍ത്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനവും മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയത്.

2022 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തെ സഞ്ചിത മൊത്ത നികുതി വരുമാനം 16.1 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മൊത്ത നികുതി വരുമാനമായ 13.6 ലക്ഷം രൂപയേക്കാള്‍ 18 ശതമാനം കൂടുതല്‍. ബജറ്റ് എസ്റ്റിമേറ്റിന്റെ 58 ശതമാനത്തിലധികം ഈ കാലയളവില്‍ സമാഹരിച്ചു.

27.6 ലക്ഷം കോടി രൂപയാണ് ബജറ്റ് ലക്ഷ്യം. ആദായനികുതിയില്‍ 28 ശതമാനം വര്‍ധനയും കോര്‍പ്പറേറ്റ് നികുതിയിലുണ്ടായ 24 ശതമാനം വര്‍ധനയുമാണ് നടപ്പ് സാമ്പത്തികവര്‍ഷം കുതിച്ചുചാട്ടമുണ്ടാക്കിയത്. കോടക് ഇക്കണോമിക് റിസര്‍ച്ച് 2023 ലെ നികുതി വരുമാനത്തില്‍ ശക്തമായ വളര്‍ച്ച പ്രവചിക്കുന്നു.

X
Top