ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

മാര്‍ച്ചില്‍ മാത്രം 8.7 ബില്യണ്‍ യുപിഐ ഇടപാടുകള്‍: നിര്‍മലാ സീതാരാമന്‍

ന്യൂഡൽഹി: രാജ്യത്ത് മൊത്തം പേയ്‌മെന്റിന്റെ 68 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2023 മാര്‍ച്ച് മാസം മാത്രം 8.7 ബില്യണ്‍ യുപിഐ ഇടപാടുകള്‍ നടന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള വളര്‍ച്ച 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ സമയത്ത് സര്‍ക്കാര്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി. ഈ സമയത്ത് യുപിഐ ഈ മേഖലയിലെ ഒരു ഗെയിം ചെയ്ഞ്ചറായി മാറിയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

രാജ്യത്ത് 462.5 മില്യണ്‍ ചെലവ് കുറഞ്ഞ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇതില്‍ 56% അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്.

ഡിപിഐ അടിസ്ഥാനമാക്കിയുള്ള ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം വഴി 650 മില്യണ്‍ ആളുകളുടെ അക്കൗണ്ടുകളിലേക്ക് 322 ബില്യണ്‍ ഡോളറാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

X
Top