വീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്

രണ്ട് വര്‍ഷത്തെ സേവന മേഖല വളര്‍ച്ച 60 ശതമാനം – വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന മേഖല രണ്ട് വര്‍ഷത്തിനിടെ 60 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചു. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നു.

“രണ്ട് വര്‍ഷത്തിനിടെ സേവന മേഖല 60 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. 2021-ല്‍ 206 ബില്യണായിരുന്ന വ്യാപാര മൂല്യം ഇപ്പോള്‍ 320 ബില്യണിന്റേതാണ്, ”പിയൂഷ് അഭിപ്രായപ്പെട്ടു.

അതേസമയം 2022-23-ലെ അന്തിമ കണക്കുകള്‍ വരാനിരിക്കുന്നേയുള്ളൂ.അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സേവന മേഖല മൂല്യം 400 ബില്യണ്‍ ഡോളറാകുമെന്ന് കരുതപ്പെടുന്നു. സര്‍വീസസ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എസ്ഇപിസി) ഡയറക്ടര്‍ ജനറല്‍ അഭയ് സിന്‍ഹ പറയുന്നതനുസരിച്ച് വ്യാപാര തടസ്സങ്ങള്‍,എഫ്ഡിഐ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്‌ മേഖലയെ വളര്‍ച്ചയിലേയ്ക്ക് നയിക്കും.

ഫെബ്രുവരിയില്‍ സേവനമേഖല വികാസം 12 വര്‍ഷത്തെ മികച്ചതായിരുന്നു. എസ്ആന്റ്പി സര്‍വീസസ് പിഎംഐ പ്രകാരമാണിത്. ഉത്പാദന ചെലവ് കുറഞ്ഞതാണ് സൂചികയെ ഉയര്‍ത്തിയത്.

ഇന്‍പുട്ട് ചെലവിലെ വര്‍ധന, രണ്ടര വര്‍ഷത്തെ കുറഞ്ഞ തോതിലായി. ഇതോടെ ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകളെ മറികടക്കാനായി.

X
Top