പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

കെടിഡിഎഫ്സിക്ക് സർക്കാർ 212.50 കോടിരൂപ അനുവദിച്ചു

തിരുവനന്തപുരം: വായ്പ തിരിച്ചടയ്ക്കാതെ കെ.എസ്.ആർ.ടി.സി. വരുത്തിയ കടക്കെണിയിൽനിന്ന് കരകയറാൻ കേരള ട്രാൻസ്‌പോർട്ട് ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന് (കെ.ടി.ഡി.എഫ്.സി.) സർക്കാർ 212.50 കോടിരൂപ അനുവദിച്ചു.

കെ.എസ്.ആർ.ടി.സി.യുടെ ബാധ്യതകൾ എറ്റെടുക്കുന്നതിന്റെ ഭാഗമായാണിത്. കഴിഞ്ഞ മാർച്ചിൽ ആദ്യഗഡുവായി 412.50 കോടിരൂപ നൽകിയിരുന്നു. 625 കോടി രൂപയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇരു പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിൽ 10 വർഷമായി തുടരുന്ന തർക്കത്തിനാണ് സർക്കാർ ഇടപെടലിൽ പരിഹാരമായത്. സ്വീകരിച്ച നിക്ഷേപങ്ങൾ മടക്കിക്കൊടുക്കാൻ കഴിയാത്തതിനാൽ വീണ്ടും ധനസമാഹരണം നടത്തുന്നതിന് റിസർവ് ബാങ്ക് കെ.ടി.ഡി.എഫ്.സി.ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

പാലക്കാട്, എറണാകുളം ജില്ലാ സഹകരണ ബാങ്കുകളിൽ (ഇപ്പോഴത്തെ കേരളബാങ്ക് )നിന്നും വായ്പയെടുത്താണ് കെ.ടി.ഡി.എഫ്.സി, കെ.എസ്.ആർ.ടി.സി.ക്ക് കടംനൽകിയിരുന്നത്.

കെ.ടി.ഡി.എഫ്.സി. ഇത് തിരിച്ചടയ്ക്കാത്തത് കേരളബാങ്കിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. മൂന്ന് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും ഇടപാടിലെ വീഴ്ചകൾ പ്രതികൂലമായി ബാധിച്ചു.

കെ.എസ്.ആർ.ടി.സി.യും കെ.ടി.ഡി.എഫ്.സി.യും തമ്മിൽ 2010-നുശേഷം നടന്ന വായ്പാ ഇടപാടുകളിലെ തർക്കവും സ്ഥിതി രൂക്ഷമാക്കി.

പുറമേനിന്നുള്ള ധനകാര്യസ്ഥാപനങ്ങളെ നിയോഗിച്ച് രേഖകൾ പരിശോധിച്ചെങ്കിലും ഇടപാടുകളിലെ സങ്കീർണത കാരണം സമയവായത്തിലെത്താൻ കഴിഞ്ഞില്ല.

ഈ ബാധ്യതകൂടി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 625 കോടി രൂപയുടെ സഹായധനത്തിൽ 200 കോടിരൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

X
Top