അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

18 ഐപിഒകള്‍ രണ്ട് വര്‍ഷത്തില്‍ നല്‍കിയത് 248 ശതമാനം വരെ റിട്ടേണ്‍

മുംബൈ: വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 18 ഐപിഒകള്‍ 50 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കി. മാത്രമല്ല 5 എണ്ണത്തിന് മള്‍ട്ടിബാഗറുകളാകാനുമായി. 248 ശതമാനം ഉയര്‍ന്ന ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ് നേട്ടത്തില്‍ മുന്നിലെത്തിയപ്പോള്‍197 ശതമാനം റിട്ടേണ്‍ നല്‍കിയ പരസ് ഡിഫന്‍സാണ് തൊട്ടുപിന്നില്‍.

വീനസ് പൈപ്പ്‌സ്, ഡാറ്റാ പാറ്റേണുകള്‍, റോളക്‌സ് റിംഗ്‌സ് എന്നിവയാണ് മറ്റ് മള്‍ട്ടിബാഗര്‍ ഐപിഒകള്‍. നേട്ടം യഥാക്രമം 178%, 172%, 119%.അഞ്ച് കമ്പനികളെങ്കിലും 75% മുതല്‍ 100% വരെ വരുമാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാക്രോടെക് ഡെവലപ്പേഴ്‌സ് (92%), കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (82%), ദേവയാനി ഇന്റര്‍നാഷണല്‍ (79%), ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ് (79%), അദാനി വില്‍മര്‍ (75%) എന്നിവ. സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്, മെട്രോ ബ്രാന്‍ഡ്‌സ്, ക്ലീന്‍ സയന്‍സ് ടെക്‌നോളജി 50 ശതമാനത്തിലധികം ഉയര്‍ന്നു. 150 കമ്പനികളാണ് രണ്ട് വര്‍ഷത്തില്‍ പ്രാഥമിക വിപണിയിലെത്തിയത്.

ഇവ 2 ലക്ഷം കോടി രൂപയിലധികം സമാഹരിച്ചു. ഇതില്‍ ഭൂരിഭാഗവും 2022 സാമ്പത്തികവര്‍ഷത്തിലാണ്. അതായത് 1.3 ലക്ഷം കോടി രൂപ ധനസമാഹരണം.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒ 63265 കോടി രൂപയുടേതായി കുറഞ്ഞു. ഭൗമ-രാഷ്ട്രീയ പ്രതിസന്ധി, ഉയര്‍ന്ന ചരക്ക് വില, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങളാണ് 2023 ല്‍ റിട്ടേണ്‍ കുറച്ചത്. മാത്രമല്ല, നടപ്പ് വര്‍ഷത്തില്‍, ആദ്യത്തെ മൂന്ന് മാസത്തേക്ക് ഡിമാന്‍ഡ് നിശബ്ദമായിരുന്നു.

പിന്നീട് മാര്‍ച്ച് മുതല്‍ ഐപിഒ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു. മൂന്ന് കമ്പനികളാണ് ഈ കാലയവളവില്‍ വിപണിയില്‍ പ്രവേശിച്ചത്. അതേസമയം നല്ല കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്റുണ്ടാകുമെന്ന് വിദഗ്ധര്‍ ഉറപ്പു പറയുന്നു.

X
Top