യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിഴിഞ്ഞത്ത് സ്ഥലമേറ്റെടുക്കാൻ വേണ്ടത് 147 കോടി

തിരുവനന്തപുരം: തുറമുഖത്തോടു ചേർന്ന് 4.22 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് 147 കോടി രൂപ അടിയന്തരമായി കണ്ടെത്തണം. വിഴിഞ്ഞത്തു നിന്ന് കണ്ടെയ്നറുകൾ ദേശീയപാതയിൽ എത്തുന്നയിടത്ത് റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാനും വൻതുക വേണം.

വിഴിഞ്ഞം-ബാലരാമപുരം റെയിൽവേ ലൈൻ നിർമാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 200 കോടിയും നിർമാണത്തിന് മുന്നോടിയായി കൊങ്കൺ റെയിൽ കോർപ്പറേഷന് 77 കോടിയും നൽകണം. 1200 കോടിയാണ് ഭൂഗർഭ റെയിൽവേ ലൈനിന്റെ നിർമാണച്ചെലവ്.

തുറമുഖനിർമാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നൽകേണ്ടത്. ഇതിൽ 400 കോടി രൂപ സംസ്ഥാനവിഹിതമാണ്. തുറമുഖനിർമാണം പൂർത്തിയായി 15 വർഷം കഴിഞ്ഞാൽമാത്രമേ ലാഭവിഹിതം വിസിലിന് ലഭിക്കുകയുള്ളൂ.

അതുവരെ തിരിച്ചടവിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നാണ് ധനകാര്യസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്.

X
Top