പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

വിഴിഞ്ഞത്ത് സ്ഥലമേറ്റെടുക്കാൻ വേണ്ടത് 147 കോടി

തിരുവനന്തപുരം: തുറമുഖത്തോടു ചേർന്ന് 4.22 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് 147 കോടി രൂപ അടിയന്തരമായി കണ്ടെത്തണം. വിഴിഞ്ഞത്തു നിന്ന് കണ്ടെയ്നറുകൾ ദേശീയപാതയിൽ എത്തുന്നയിടത്ത് റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാനും വൻതുക വേണം.

വിഴിഞ്ഞം-ബാലരാമപുരം റെയിൽവേ ലൈൻ നിർമാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 200 കോടിയും നിർമാണത്തിന് മുന്നോടിയായി കൊങ്കൺ റെയിൽ കോർപ്പറേഷന് 77 കോടിയും നൽകണം. 1200 കോടിയാണ് ഭൂഗർഭ റെയിൽവേ ലൈനിന്റെ നിർമാണച്ചെലവ്.

തുറമുഖനിർമാണത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ടായി 817 കോടിയാണ് നൽകേണ്ടത്. ഇതിൽ 400 കോടി രൂപ സംസ്ഥാനവിഹിതമാണ്. തുറമുഖനിർമാണം പൂർത്തിയായി 15 വർഷം കഴിഞ്ഞാൽമാത്രമേ ലാഭവിഹിതം വിസിലിന് ലഭിക്കുകയുള്ളൂ.

അതുവരെ തിരിച്ചടവിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നാണ് ധനകാര്യസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്.

X
Top