കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ലോകത്തെ ഏറ്റവും മികച്ച 10 സെൻട്രൽ ബാങ്കുകളിൽ ആർബിഐ ഇല്ല

മുംബൈ: ഇന്ത്യയുടെ ബാങ്കിംഗ് സിസ്റ്റത്തേയും, റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയേയും (ആർബിഐ)(RBI) പ്രകീർത്തിക്കുന്നവർ ഏറെയാണ്. കൊവിഡിനു(Covid) ശേഷം വിവിധ നടപടികളിലൂടെ ഇന്ത്യയുടെ(India) അതിവേഗം വളർച്ചയുടെ പാതയിലെത്തിച്ച ആർബിഐയ്ക് ആഗോളതലത്തിൽ ആരാധകരുണ്ട്.

ഡിജിറ്റൽ മേഖലയ്ക്ക് കരുത്തുപകരാൻ ഇന്ത്യൻ ബാങ്കിംഗ് റെഗുലേറ്റർ അവതരിപ്പിച്ച് യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇന്ന് ലോക രാജ്യങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.

ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് സെൻട്രൽ ബാങ്കുകൾ അത്യന്താപേക്ഷിതമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

ഒരു രാജ്യത്തിന്റെ ധനനയം കൈകാര്യം ചെയ്യുക, പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുക, കറൻസിയുടെ സ്ഥിരത ഉറപ്പാക്കുക, പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിലൂടെ കരുതൽ ധനം കൈകാര്യം ചെയ്യുക എന്നിങ്ങനെ ഭാരിച്ച ചുമതലകളാണ് റിസർവ് ബാങ്കുകൾക്കുള്ളത്.

സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് വാണിജ്യ ബാങ്കുകൾക്കും, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവസാന ആശ്രയമാണ് ഇത്തരം കേന്ദ്ര ബാങ്കുകൾ.

സോവറിൻ വെൽത്ത് ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SWFI) കണക്കനുസരിച്ച്, ഇന്ത്യയുടെ സെൻട്രൽ ബാങ്കിംഗ് സ്ഥാപനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആസ്തിയുടെ കാര്യത്തിൽ ലോകത്തെ സെൻട്രൽ ബാങ്കുകളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ്.

വിദേശ നാണയ ശേഖരം, സ്വർണ ശേഖരം, സർക്കാർ ബോണ്ടുകൾ എന്നിവയാണ് പ്രധാനമായും ഒരു സെൻട്രൽ ബാങ്കിന്റെ ആസ്തി നിശ്ചയിക്കുന്നത്. അടുത്തിടെ ആർബിഐ സ്വർണം വാങ്ങിക്കൂട്ടിയ കഥകൾ എല്ലാം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ? എന്നിട്ടും ഈ പട്ടികയിൽ 12-ാം സ്ഥാനത്ത് മാത്രമാണ് ആർബിഐ.

ഒരു സെൻട്രൽ ബാങ്കിന്റെ മൊത്തം ആസ്തി അതിന്റെ രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു.

സെൻട്രൽ ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ വിശദമാക്കിയിട്ടുള്ള ആസ്തികൾ ദേശീയ സാമ്പത്തിക ആരോഗ്യത്തിന്റെ പ്രധാന സൂചകമാണ്. 2024 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ ബാലൻസ് ഷീറ്റ് 11.07% വർധിച്ചു.

2023 സാമ്പത്തിക വർഷത്തിലെ 63.44 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, 2024 സാമ്പത്തികത്തിൽ ഇത് 70.47 ലക്ഷം കോടി രൂപയിലെത്തി.

ആർബിഐയുടെ വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ 2.35 ലക്ഷം കോടിയിൽ നിന്ന് 17.04% വർധിച്ച് 2.75 ലക്ഷം കോടി രൂപയായെന്ന് വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

7.84 ട്രില്യൺ ഡോളർ ആസ്തിയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫെഡറൽ റിസർവ് സിസ്റ്റമാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ സെൻട്രൽ ബാങ്ക്.

അതേസമയം യൂറോപ്യൻ സെൻട്രൽ ബാങ്കുകളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്.

X
Top