ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിച്ചേയ്ക്കാം – ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്ദര്‍മിറ്റ് ഗില്‍

ന്യൂഡല്‍ഹി: ശക്തമായ സാമ്പത്തിക വളര്‍ച്ചാ ശേഷിയുണ്ടെങ്കിലും ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിച്ചേക്കാമെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റും ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റുമായ ഇന്ദര്‍മിറ്റ് ഗില്‍. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഒറ്റപ്പെട്ട ബാങ്ക് പരാജയങ്ങള്‍ ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ല.

അതേസമയം ആഗോള മാന്ദ്യം ഇന്ത്യയിലും അനുരണനങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ നിക്ഷേപം കുറഞ്ഞ ജോലി, കുറഞ്ഞ വ്യാപാരം എന്നിവ മാന്ദ്യത്തിലേയ്ക്ക് നയിക്കും.
അത്തരം സൂചനകളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

ലോക ബാങ്കിലെ രണ്ടാമത്തെ വലിയ ഇന്ത്യന്‍ ചീഫ് ഇക്കണോമിസ്റ്റായ ഗില്‍ 2009 ലോക വികസന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. ‘ ഇടത്തരം വരുമാന കെണി’ എന്ന ആശയവും അദ്ദേഹത്തിന്റെതാണ്. നേരത്തെ ഇന്ത്യയുടെ വളര്‍ച്ചാനുമാനം 6.3 ശതമാനമാക്കി കുറയ്ക്കാന്‍ ലോകബാങ്ക് തയ്യാറായിരുന്നു.

6.6 ശതമാനം വളര്‍ച്ചയാണ് നേരത്തെ കണക്കാക്കിയിരുന്നത്. ഉപഭോഗത്തിലും വരുമാനത്തിലുമുണ്ടാകുന്ന വരള്‍ച്ചയാണ് വിലങ്ങുതടിയാകുന്നത്.

പണപ്പെരുപ്പം, 6.6 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി ചുരുങ്ങുമ്പോള്‍ 5.2 ശതമാനത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) യാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി 6-6.8 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു,’ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

X
Top