തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

സ്വർണം വാങ്ങിക്കൂട്ടി ലോക ബാങ്കുകള്‍

ലോക സാമ്പത്തിക ക്രമത്തിലെ ശക്തിയും ദൗര്‍ബല്യവും ഏറ്റവും കൃത്യമായി അളക്കാന്‍ കഴിവുള്ളവരാണ് ഓരോ രാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകള്‍. ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വിന്റെ സ്വര്‍ണ്ണശേഖരം തന്നെ ഇതിന് തെളിവാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണ്ണവില കുതിച്ചുയരുന്നതില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. 2022 മുതല്‍ അവര്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണ്ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്താന്‍ ഒരു പ്രധാന കാരണം.

എന്നാല്‍, എവിടെ നിന്നാണ് ഈ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത്? ഈ ചോദ്യത്തിന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2025-ലെ കണക്കുകള്‍ ചില വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്.

സ്വര്‍ണഖനി ഏത്?
സെന്‍ട്രല്‍ ബാങ്കുകളുടെ പക്കലുള്ള സ്വര്‍ണ്ണശേഖരത്തിന്റെ 41% പാരമ്പര്യമായി കൈമാറിവന്ന സ്വര്‍ണ്ണശേഖരം ആണ്. എന്നാല്‍, പുതുതായി അവര്‍ വാങ്ങിക്കൂട്ടുന്ന സ്വര്‍ണ്ണത്തില്‍ 32% വരുന്നത് ആഗോള ഓവര്‍-ദി-കൗണ്ടര്‍ (OTC) മാര്‍ക്കറ്റില്‍ നിന്നാണ്.

ഓവര്‍-ദി-കൗണ്ടര്‍ മാര്‍ക്കറ്റ് എന്നത് ഓഹരി വിപണികളിലോ മറ്റ് ഔദ്യോഗിക എക്‌സ്‌ചേഞ്ചുകളിലോ ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍, ബോണ്ടുകള്‍, ഡെറിവേറ്റീവുകള്‍, കറന്‍സികള്‍ എന്നിവ പോലുള്ളവ നേരിട്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വിപണിയാണ്.

ഒടിസി വഴി സ്വര്‍ണം വാങ്ങുമ്പോള്‍ കേന്ദ്ര ബാങ്കുകള്‍ക്ക് കൂടുതല്‍ രഹസ്യസ്വഭാവത്തോടെ ഇടപാടുകള്‍ നടത്താം. ആഭ്യന്തരമായുള്ള സ്വര്‍ണ്ണ ഉല്‍പ്പാദനത്തില്‍ നിന്ന് 25% സ്വര്‍ണ്ണവും, ചെറുകിട സ്വര്‍ണ്ണ ഖനനത്തിലൂടെയും കൈവേലയിലൂടെയുമുള്ള ഉല്‍പ്പാദനത്തില്‍ നിന്ന് 17% സ്വര്‍ണ്ണവുമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്ത സെന്‍ട്രല്‍ ബാങ്കുകളില്‍ 47% വന്‍കിട ഖനികളില്‍ നിന്നും ചെറുകിട ഖനികളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നതായി പറയുന്നു.

വന്‍കിട ഖനികളില്‍ നിന്ന് മാത്രം വാങ്ങുന്നത് 37% ബാങ്കുകളാണ്. 16% സെന്‍ട്രല്‍ ബാങ്കുകള്‍ ചെറുകിട ഖനികളില്‍ നിന്ന് മാത്രമാണ് സ്വര്‍ണ്ണം വാങ്ങുന്നത്.

സ്വര്‍ണ്ണവിലയും സെന്‍ട്രല്‍ ബാങ്കുകളുടെ താല്പര്യവും
ഏപ്രിലില്‍ 3,500 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം സ്വര്‍ണ്ണവില കഴിഞ്ഞ രണ്ട് മാസമായി 3,345 ഡോളറിനടുത്ത് സ്ഥിരത നിലനിര്‍ത്തുകയാണ്.

എന്നിട്ടും, സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണ്ണക്കൊതിക്ക് കുറവില്ല. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2025-ലെ സെന്‍ട്രല്‍ ബാങ്ക് ഗോള്‍ഡ് റിസര്‍വ്‌സ് സര്‍വേ പ്രകാരം, 43% സെന്‍ട്രല്‍ ബാങ്കര്‍മാരും തങ്ങളുടെ ബാങ്ക് സ്വര്‍ണ്ണശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു.

കൂടാതെ, അടുത്ത 12 മാസത്തിനുള്ളില്‍ എല്ലാ സെന്‍ട്രല്‍ ബാങ്കുകളുടെയും ഔദ്യോഗിക സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിക്കുമെന്ന് 95% പേരും വിശ്വസിക്കുന്നു.

എന്തുകൊണ്ട് സ്വര്‍ണ്ണം?
സ്വര്‍ണ്ണം എക്കാലവും അന്താരാഷ്ട്ര ബാങ്കുകള്‍ക്ക് ഒരു കരുതല്‍ ധനമായിരുന്നു. എന്നാല്‍, സമീപകാലത്ത്, പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടാനുള്ള പ്രധാന കാരണങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്.

മെയ് മാസത്തില്‍ ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ മൊത്തം 20 ടണ്‍ സ്വര്‍ണ്ണമാണ് വാങ്ങിയത്. സെന്‍ട്രല്‍ ബാങ്കുകളുടെ പ്രതിമാസ ശരാശരി സ്വര്‍ണ്ണ വാങ്ങല്‍ 27 ടണ്‍ ആണ്. കസാക്കിസ്ഥാന്‍, തുര്‍ക്കി, പോളണ്ട്, ചൈന എന്നീ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളാണ് മെയ് മാസത്തില്‍ സ്വര്‍ണ്ണം വാങ്ങിയവരില്‍ പ്രമുഖര്‍.

2024-ല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ 1,180 ടണ്‍ സ്വര്‍ണ്ണമാണ് വാങ്ങിയത്. റെക്കോര്‍ഡ് ആണിത്. 2022-ല്‍ ഇത് 1,082 ടണ്ണും 2023-ല്‍ 1,037 ടണ്ണുമായിരുന്നു. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള രാജ്യം, 8,133 ടണ്‍. ഇന്ത്യയുടെ പക്കല്‍ 876 ടണ്‍ സ്വര്‍ണ്ണമാണുള്ളത്.

ഡോളറിന്റെ ഭാവിയും സ്വര്‍ണ്ണത്തിന്റെ തിളക്കവും
ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ കറന്‍സി യുദ്ധങ്ങള്‍ക്ക് വഴിവെക്കുമെന്നും അതില്‍ യുഎസ് ഡോളറിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. യുഎസ് ഡോളര്‍ സൂചിക ഈ വര്‍ഷം ഇതിനോടകം 9.8% ഇടിഞ്ഞ്, 100-ല്‍ താഴെയെത്തിയിട്ടുണ്ട്.

കൂടാതെ, ട്രംപ് ഭരണകൂടം ഫെഡ് ചെയര്‍പേഴ്‌സണ്‍ ജെറോം പവലിനുമേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും ഡോളറിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. ട്രംപിന്റെ ‘വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍’ കാരണം യുഎസ് കടം 3.9 ട്രില്യണ്‍ ഡോളറിലധികം വര്‍ദ്ധിക്കുമെന്നും പ്രവചിക്കപ്പെടുന്നു.

രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പൊതു കടത്തെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ബജറ്റ് കമ്മിറ്റിയെക്കുറിച്ചുമുള്ള ആശങ്കകള്‍ കാരണം മൂഡീസ് റേറ്റിംഗ്‌സ് നേരത്തെ യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചിരുന്നു.

ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് ചേരുമ്പോള്‍ മറ്റ് പ്രധാന ലോക കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ സ്വര്‍ണത്തിന്റെ തിളക്കം വീണ്ടും വര്‍ധിക്കും.

X
Top