എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ധ്രുവ് ശര്‍മ്മ. അടുത്തവര്‍ഷത്തോടെ പണപ്പെരുപ്പം 2-6 ശതമാനം ടോളറന്‍സ് ബാന്‍ഡില്‍ വീഴുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് 5.1 ശതമാനമാണ്, അദ്ദേഹം പറഞ്ഞു.

ഭക്ഷ്യവിലവര്‍ധനവാണ് ഇന്ത്യയില്‍ പണപ്പെരുപ്പമുയര്‍ത്തുന്നത്. 6.77 ശതമാനമായിരുന്നു ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പം. ആര്‍ബിഐ ലക്ഷ്യത്തേക്കാള്‍ നേരിയ തോതില്‍ കൂടുതല്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കൂട്ടാനും ലോക ബാങ്ക് തയ്യാറായി. രാജ്യം 6.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ലോക ബാങ്ക് കണക്കുകൂട്ടുന്നത്. നേരത്തെയിത് 6.5 ശതമാനമായിരുന്നു.

സാമ്പത്തികപ്രവര്‍വര്‍ത്തനങ്ങള്‍ ത്വരിതപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വളര്‍ച്ചാ അനുമാനം വര്‍ധിപ്പിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7 ല്‍ നിന്നും 6.6 ശതമാനമാക്കി കുറച്ചു

X
Top