ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

തുടർച്ചയായ മൂന്നാം ത്രൈമാസത്തിലും വിപ്രോയുടെ വരുമാന ഇടിവ് തുടരുന്നു; വരുമാനം 2.7 ബില്യൺ ഡോളറായി കുറഞ്ഞു

ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയായ വിപ്രോ തുടർച്ചയായ മൂന്നാം പാദത്തിലും വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 2.7 ബില്യൺ ഡോളർ കുറവോടെ, വരുമാനത്തിൽ തുടർച്ചയായി 2.3 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ പാദത്തിൽ, വിപ്രോയുടെ വരുമാനം 2.8 ശതമാനം കുറഞ്ഞിരുന്നു.

ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് (ബിഎഫ്‌എസ്‌ഐ) വെർട്ടിക്കലുകളിലെ തുടർച്ചയായ ബലഹീനതയും അതുപോലെ വിവേചനാധികാര ചെലവുകൾ ഇടിഞ്ഞ സമയത്ത് കമ്പനിയുടെ കൺസൾട്ടിങ്ങിലേക്കുള്ള ഉയർന്ന എക്സ്പോഷറും മൂലമാണ് വരുമാനത്തിൽ ഇടിവ് ഉണ്ടായെതെന്നാണ് കരുതുന്നത്.

ഫലങ്ങൾ പുറത്തുവിട്ട നാലാമത്തെ ലാർജ്‌ക്യാപ് ഐടി കമ്പനിയായ വിപ്രോയ്ക്ക് അതിന്റെ സമാന സ്വഭാവമുള്ള മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ദുർബലമായ വളർച്ചയാണ് ഉണ്ടായത്. മറ്റുള്ള കമ്പനികൾ കഴിഞ്ഞ ആഴ്ച ഫലങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വരാനിരിക്കുന്ന പാദത്തിൽ -3.5 ശതമാനം മുതൽ -1.5 ശതമാനം വരെ വരുമാനത്തിൽ ഇടിവ് കമ്പനി പ്രതീക്ഷിക്കുന്നു.

കമ്പനിയുടെ പ്രധാന പ്രശ്നങ്ങളിലൊന്നായ പ്രവർത്തന മാർജിൻ കഴിഞ്ഞ പാദത്തിലെ 16 ശതമാനത്തിൽ നിന്ന് 10 ബിപിഎസ് ഉയർന്ന് 16.1 ശതമാനമായി. മൂന്നാം പാദത്തിൽ കമ്പനി വേതന വർദ്ധനവും നടപ്പിലാക്കും, ഇത് മാർജിനുകളെ കൂടുതൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top