ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

പ്രതീക്ഷ കാത്ത് വിപ്രോ, അറ്റാദായം 3 ശതമാനം ഉയര്‍ന്ന് 3053 കോടി രൂപ

ബെംഗളൂരൂ: പ്രമുഖ ഐടി കമ്പനിയായ വിപ്രോ അറ്റാദായം 2.82 ശതമാനം ഉയര്‍ത്തി. ഡിസംബറിലവസാനിച്ച മൂന്നാം പാദത്തില്‍ ഏകീകൃത അറ്റാദായം 3052.9 കോടി രൂപയായി ഉയരുകയായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 2969 കോടി രൂപയായിരുന്നു ഏകീകൃത അറ്റാദായം.

ഏകീകൃത പ്രവര്‍ത്തന വരുമാനം 14.35 ശതമാനം വര്‍ധനവില്‍ 23,229 കോടി രൂപയായിട്ടുണ്ട്. സ്ഥിരമായ കറന്‍സിയുടെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച തുടര്‍ച്ചയായി 0.6 ശതമാനവും വര്‍ഷം തോറും 10.4 ശതമാനവുമാണ്. ഡിസംബറിലവസാനിച്ച പാദത്തില്‍ വലിയ ഡീലുകള്‍ 69 ശതമാനവും മൊത്തം ബുക്കിംഗുകള്‍ 26 ശതമാനവുമായി ഉയര്‍ന്നു.

2023 സാമ്പത്തികവര്‍ഷത്തിലെ വരുമാനം സ്ഥിരകറന്‍സിയില്‍ 11.5-12 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നെഗറ്റീവ് 0.6 ശതമാനത്തില്‍ നിന്നും 1 ശതമാനമായി വളര്‍ച്ച നേടും.

പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് മൂന്നാം പാദത്തില്‍ കമ്പനി നടത്തിയത്. ബ്രോക്കറേജുകളുടെ വോട്ടെടുപ്പ് പ്രകാരം, 23,436 കോടി രൂപ വരുമാനം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 14.7 ശതമാനം അധികം.

നികുതി കഴിച്ചുള്ള ലാഭം 11 ശതമാനം വര്‍ദ്ധനവില്‍ 2,952 കോടി രൂപയും കണക്കാക്കപ്പെട്ടു. 1 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി. ജനുവരി 25 ആണ് റെക്കോര്‍ഡ് തീയതി.

ഫെബ്രുവരി 10 ന് ലാഭവിഹിത വിതരണം പൂര്‍ത്തിയാകും.

X
Top