യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതിബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുംയുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നുഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി എസ്ആന്റ്പി ഗ്ലോബല്‍

മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ -0.58 ശതമാനമായി കുറഞ്ഞു. ജൂണിലിത് -0.13 ശതമാനമായിരുന്നു.

ഭക്ഷ്യവിലയിലെ കുറവാണ് മൊത്തവില പണപ്പെരുപ്പത്തെ നെഗറ്റീവ് ടെറിട്ടറിയിലൊതുക്കിയത്. മിനറല്‍ ഓയില്‍സ്, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, അടിസ്ഥാന ഉത്പാദന വസ്തുക്കള്‍ എന്നിവയുടെ വിലയിലും ഇടിവുണ്ടായി.

റോയിട്ടേഴ്‌സ് പ്രവചിച്ചിരുന്നത് മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ -0.30 ശതമാനമായി കുറയുമെന്നായിരുന്നു. മണ്‍സൂണ്‍ അസന്തുലിതമായിട്ടും മികച്ച വിളവെടുപ്പ് പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സാഹായിച്ചു.

ആദ്യമായാണ് ദീര്‍ഘകാലത്തില്‍ പണപ്പെരുപ്പം കുറഞ്ഞതോതില്‍ തുടരുന്നത്. ജൂലൈയില്‍ ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തെ താഴ്ചയായ 2.1 ശതമാനത്തിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പച്ചക്കറികളുടെ വില 19 ശതമാനവും പയര്‍വര്‍ഗ്ഗങ്ങളുടെ വില 12 ശതമാനവുമാണ് കുറഞ്ഞത്. എണ്ണകളുടെയും പഴങ്ങളുടെയും വില അതേസമയം വര്‍ധിച്ചിട്ടുണ്ട്.ഇത് യഥാക്രമം 17.8 ശതമാനവും 12.6 ശതമാനവുമാണ്.

X
Top