ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ -0.58 ശതമാനമായി കുറഞ്ഞു. ജൂണിലിത് -0.13 ശതമാനമായിരുന്നു.

ഭക്ഷ്യവിലയിലെ കുറവാണ് മൊത്തവില പണപ്പെരുപ്പത്തെ നെഗറ്റീവ് ടെറിട്ടറിയിലൊതുക്കിയത്. മിനറല്‍ ഓയില്‍സ്, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, അടിസ്ഥാന ഉത്പാദന വസ്തുക്കള്‍ എന്നിവയുടെ വിലയിലും ഇടിവുണ്ടായി.

റോയിട്ടേഴ്‌സ് പ്രവചിച്ചിരുന്നത് മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ -0.30 ശതമാനമായി കുറയുമെന്നായിരുന്നു. മണ്‍സൂണ്‍ അസന്തുലിതമായിട്ടും മികച്ച വിളവെടുപ്പ് പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സാഹായിച്ചു.

ആദ്യമായാണ് ദീര്‍ഘകാലത്തില്‍ പണപ്പെരുപ്പം കുറഞ്ഞതോതില്‍ തുടരുന്നത്. ജൂലൈയില്‍ ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തെ താഴ്ചയായ 2.1 ശതമാനത്തിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പച്ചക്കറികളുടെ വില 19 ശതമാനവും പയര്‍വര്‍ഗ്ഗങ്ങളുടെ വില 12 ശതമാനവുമാണ് കുറഞ്ഞത്. എണ്ണകളുടെയും പഴങ്ങളുടെയും വില അതേസമയം വര്‍ധിച്ചിട്ടുണ്ട്.ഇത് യഥാക്രമം 17.8 ശതമാനവും 12.6 ശതമാനവുമാണ്.

X
Top