ഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി

ഇന്ത്യയ്ക്ക് കൂടുതല്‍ ദ്വിതീയ താരിഫുകള്‍ നേരിടേണ്ടി വരുമെന്ന് ട്രമ്പ്

മുംബൈ: 25 ശതമാനം അധിക താരിഫുകള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൂടുതല്‍ ദ്വിതീയ താരിഫുകള്‍ ഇന്ത്യയ്‌ക്കെതിരെയുണ്ടാകുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്‌ക്കെതിരെ മാത്രം എന്തുകൊണ്ട് നടപടി എന്ന ചോദ്യത്തിന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കി.

അധിക തീരുവ ഏര്‍പ്പെടുത്തി എട്ട് മണിക്കൂര്‍ മാത്രമേ ആകുന്നുള്ളൂവെന്നും എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘ ഇനിയും നിങ്ങള്‍ കാണാനിരിക്കുന്നേയുള്ളൂ. ഞങ്ങള്‍ കൂടുതല്‍ ദ്വിതീയ താരിഫുകള്‍ ചുമത്തും,’ ട്രമ്പ് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ ചൈനയും നേരിടേണ്ടിവരും. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചതിന് ശേഷമായിരുന്നു പ്രസ്താവന.

ദേശീയ സുരക്ഷ, വിദേശനയ ആശങ്കകള്‍, മറ്റ് പ്രസക്തമായ വ്യാപാര നിയമങ്ങള്‍ എന്നിവയാണ് വര്‍ദ്ധനവിന് കാരണമായി ട്രമ്പ് പറയുന്നത്. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി നേരിട്ടോ അല്ലാതെയോ അമേരിക്കയ്ക്ക് ‘ അസാധാരണമായ ഭീഷണി’ ഉയര്‍ത്തുന്നതായി അദ്ദേഹം അവകാശപ്പെട്ടു.

X
Top