കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എണ്ണക്കമ്പനികളുടെ നഷ്ടം നികത്തിയാൽ പെട്രോളിയം വില കുറക്കുമെന്ന് മന്ത്രി

വാരാണസി: എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നതോടെ സമീപഭാവിയിൽ രാജ്യത്ത് പെട്രോളിനടക്കം വില കുറയുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനുശേഷം ആഗോളതലത്തിൽ ഊർജ ഉൽപന്നങ്ങളുടെ വില കൂടിയിട്ടും എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഭാരമുണ്ടാക്കാതെ ഉത്തരവാദിത്തം കാണിച്ചതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ചില സംസ്ഥാനങ്ങൾ നികുതി കുറച്ച് ഉപഭോക്താക്കളുടെ ഭാരം കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 10 രൂപയോളം കമ്പനികൾക്ക് ലാഭമുണ്ട്.

എന്നാൽ, ഡീസലിന് 10 രൂപ നഷ്ടമാണെന്നാണ് കമ്പനികളുടെ അവകാശവാദം. 2022 ജൂൺ 24ന് പെട്രോളിന് ലിറ്ററിന് 17.4ഉം ഡീസലിന് 27.7ഉം നഷ്ടമുണ്ടായെന്നാണ് കമ്പനികൾ പറയുന്നത്.

ജൂണിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 116 ഡോളറായിരുന്നു. നിലവിൽ 82 ഡോളറാണ്.

X
Top