Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിനോ ഫിനാന്‍സ്, എന്നിവ ലൈസന്‍സ് സറണ്ടര്‍ ചെയ്തു

മുംബൈ: ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിനോ ഫിനാന്‍സ് എന്നിവയും മറ്റ് ഏഴ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും വിവിധ കാരണങ്ങളാല്‍ അതത് ലൈസന്‍സുകള്‍ സറണ്ടര്‍ ചെയ്തു.

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍ഷ്യല്‍ ബാങ്കുമായുള്ള റിവേഴ്‌സ് ലയനത്തെത്തുടര്‍ന്ന് ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒരു നിയമപരമായ സ്ഥാപനമായി നിലനിന്നിരുന്നു. അതിനാല്‍ എന്‍ബിഎഫ്‌സി ലൈസന്‍സ് സറണ്ടര്‍ ചെയ്യാനുള്ള നീക്കം സാങ്കേതികമായ ഒന്നു മാത്രമായിരിക്കും.

എന്നാല്‍, ഫിനോ ഫിനാന്‍സ് എന്‍ബിഎഫ്‌സി ബിസിനസില്‍ നിന്ന് പുറത്തുകടന്നതിനെ തുടര്‍ന്നാണ് ലൈസന്‍സ് സറണ്ടര്‍ ചെയ്തത്. സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടനുസരിച്ച്, മറ്റ് നാല് സ്ഥാപനങ്ങളും ഇത്തരത്തില്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, അല്ലെഗ്രോ ഹോള്‍ഡിംഗ്സ്, ടെംപിള്‍ ട്രീസ് ഇംപെക്സ് & ഇന്‍വെസ്റ്റ്മെന്റ്, ഹെം ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ രജിസ്റ്റര്‍ ചെയ്യാത്ത കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി സിഐസിക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ അത്തരം ലൈസന്‍സുകള്‍ ഉപേക്ഷിച്ചു, അതിനാല്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

X
Top