സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ബോണ്ട് ഇഷ്യുവഴി 2600 കോടിയിലധികം സമാഹരിക്കാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റുകള്‍

മുംബൈ: ഓറിയന്റല്‍ ഇന്‍ഫ്രാ ട്രസ്റ്റ്, ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് എന്നിവ ബോണ്ടുകള്‍ വഴി 2600 കോടി രൂപയിലധികം സമാഹരിക്കുന്നു. ഒക്ടോബറിനും നവംബറിനുമിടയിലായിരിക്കും ബോണ്ട് ഇഷ്യു.

ഓറിയന്റല്‍ ഇന്‍ഫ്രാട്രസ്റ്റ് മൂന്ന്, പതിന്നാല് വര്‍ഷ ബോണ്ടുകളാണ് പുറത്തിറക്കുക. ഇതുവഴി 8.3 ബില്യണ്‍ രൂപ സമാഹരിക്കാനാണ് പദ്ധതി. ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് അഞ്ച്, പത്ത് വര്‍ഷ ബോണ്ടുകള്‍ വഴി 18 ബില്യണ്‍ രൂപയും സമാഹരിക്കും. ക്രിസില്‍, ഇന്ത്യ റേറ്റിംഗ്സ്, കെയര്‍ റേറ്റിംഗ്സ് എന്നിവയുടെ എഎഎ റേറ്റിംഗുള്ള ബോണ്ടുകളാണിവ.

നിലവില്‍ 27 ഇന്‍വിറ്റ്‌സുകളാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ട്രസ്റ്റുകള്‍ 7 ട്രില്യണ്‍ രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ആസ്തികള്‍ കൈകാര്യം ചെയ്യുന്നു, മൊത്തം മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2.40 ട്രില്യണ്‍ രൂപ.

പ്രൈം ഡാറ്റാബേസ്‌ ഡാറ്റ കാണിക്കുന്നത് ഈ ട്രസ്റ്റുകള്‍ക്ക് ആകെ 530 ബില്യണ്‍ രൂപയുടെ കടബാധ്യതയുണ്ടെന്നാണ്. ബാധ്യതകളുടെ 65 ശതമാനത്തിലധികവും 2025, 2026 സാമ്പത്തിക വര്‍ഷങ്ങളിലാണ് ഇഷ്യൂ ചെയ്തത്.ഇത് ബോണ്ട് അധിഷ്ഠിത ധനസമാഹരണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

X
Top