2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

ഇവികൾക്ക് ‘ഹീറോ’ എന്ന വ്യാപാരമുദ്ര ഉപയോഗിക്കാൻ ഹീറോ മോട്ടോകോർപ്പിന് അനുമതി

ഡൽഹി: ഒരു ആർബിട്രേഷൻ ട്രൈബ്യൂണലിന്റെ വിധി പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ ‘ഹീറോ’ എന്ന വ്യാപാരമുദ്ര ഉപയോഗിക്കാം. വ്യാപാരമുദ്രയുടെ ഉപയോഗം സംബന്ധിച്ച് ട്രിബ്യൂണലിൽ നിന്ന് അനുകൂല വിധി വന്നതായി ഹീറോ മോട്ടോകോർപ്പ് റെഗുലേറ്ററി ഫയലിംഗിൽ പ്രസ്താവിച്ചു. ഇലക്‌ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് ഹീറോ മോട്ടോകോർപ്പിന്റെ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ‘ഹീറോ’ എന്ന വ്യാപാരമുദ്ര ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ഇപ്പോൾ ട്രിബ്യൂണൽ വിധി പ്രസ്താവിച്ചത്.

പ്രധാനമായും, ഇലക്ട്രിക് വാഹനങ്ങളുടെ ബിസിനസിനായി തങ്ങൾ നടത്തിയ 400 കോടി രൂപയുടെ നിക്ഷേപത്തിനും കഴിഞ്ഞ 10 വർഷത്തിനിടെ ഹീറോയുടെ ബ്രാൻഡ് നിർമ്മാണത്തിനായി ഉണ്ടായ 7,000 കോടി രൂപയുടെ ചെലവുകൾക്കും ആർബിട്രേഷൻ ട്രിബ്യൂണൽ ഊന്നൽ നൽകിയതായി കമ്പനി പറഞ്ഞു. ഹീറോ ഇലക്‌ട്രിക്കിന്റെ കേസിന് അർഹതയില്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. കേസിന്റെ അന്തിമ പരിഗണനയ്ക്ക് ശേഷം ട്രിബ്യൂണൽ വിഷയം അവസാനിപ്പിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. അതേസമയം, ജൂലൈയിൽ ഷെഡ്യൂൾ ചെയ്യാനിരുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ അനാച്ഛാദനം ഈ വർഷം ഉത്സവ സീസൺ വരെ മാറ്റിവച്ചതായി ഹീറോ അറിയിച്ചു. 

X
Top